അശാസ്ത്രീയമായ കൊവിഡ് ഇളവുകൾ പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും. ഒരു ഡോസ് വാക്സിന് അശാസ്ത്രീയമായ കൊവിഡ് ഇളവുകൾ പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും. ഒരു ഡോസ് വാക്സിന്എടുത്തവരടക്കം മൂന്ന് വിഭാഗത്തിലുള്ളവര്‍ക്ക് മാത്രമേ കടകളില്‍ പ്രവേശിക്കാന്‍ കഴിയൂ എന്ന ഉത്തരവിലെ നിബന്ധനകളാണ് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയമായി ഉന്നയിക്കുക.
ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും ചീഫ് സെക്രട്ടറിയുടെ ഉത്തരവും തമ്മിൽ പരസ്പരം വൈരുദ്ധ്യം ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
ഉദ്യോഗസ്ഥരുടെ നിലപാട് മൂലം കിഫ്ബി വഴി അനുവദിച്ച റോഡുകള്‍ മുടങ്ങുന്ന അവസ്ഥ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലായി സഭയില്‍ ഉന്നയിക്കും.
കടകളിൽ പോകുന്നവർ രണ്ടാഴ്ച മുമ്പെങ്കിലും വാക്സിന് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം എന്നാണ് നിയമം.
അവയുടെ പ്രിന്റ് ഔട്ടോ അതുമല്ലെങ്കില്‍ മൊബൈലിലോ കാണിക്കാം. കൊവിഡ് വന്നുപോയവര്‍ ഒരു മാസം മുമ്പാണ് രോഗം വന്നതെന്ന രേഖയും നല്‍കണം.
ഇതൊക്കെയാണ് കടകളില്‍ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍. ഇവയാണ് ഇന്ന് പ്രതിപക്ഷം ഉന്നയിക്കാൻ പോകുന്നത്.