🇦🇪 യുഎഇ യാത്രാനുമതി: കണ്ണൂരിൽ നിന്ന് ആദ്യ ഷാർജ വിമാനം പറന്നു.
🇸🇦 ജീവകാരുണ്യ സഹായം: അറബ് ലോകത്ത് സൗദി അറേബ്യ ഒന്നാംസ്ഥാനത്ത്
ആഗോളതലത്തിൽ മൂന്നാംസ്ഥാനം.
🇸🇦 സൗദിയിൽ ഒരാഴ്ചയ്ക്കിടെ 12,899 അനധികൃത താമസക്കാരെ പിടികൂടി.
🇸🇦 പുതിയ എമിറേറ്റ്സ് ഐഡന്റിറ്റി കാർഡിന് ഫീസ് കൂടില്ലെന്ന് ഫെഡറൽ അതോറിറ്റി.
🇦🇪 കഴിഞ്ഞ ആറുമാസത്തിൽ അശ്രദ്ധമായ ഡ്രൈവിങ് നടത്തിയ 27,000 പേർക്ക് എമിറേറ്റിൽ ഫൈൻ ചുമത്തി.
🇰🇼 ഇന്ത്യ-കുവൈത്ത് ബന്ധം കൂടുതൽ മേഖലകളിൽ സുദൃഢമാക്കാനുള്ള നിർദേശങ്ങളുമായി ഇന്ത്യൻ എംബസി രംഗത്ത്.
🇦🇪 ദുബായിൽ വികസന വേഗം പകർന്ന് പുതിയ പാലം തയ്യാർ.
🇦🇪 ദുബൈ പൊലീസിന്റെ സാമൂഹിക പദ്ധതികളിലൊന്നായ ‘പോസിറ്റീവ് സ്പിരിറ്റി’ന്റെ ഭാഗമായി മൂന്നുവയസ്സുകാരി ദാനിയ ഖാലിദ്.
🇦🇪 ദുബായിൽ മനുഷ്യത്വത്തിന്റെ മഹനീയ മാതൃക കാട്ടി മർക്കസ് വൊളന്റിയർമാർ.
🇴🇲 ഒമാനില്‍ ഹിജ്റ വര്‍ഷാരംഭം ഓഗസ്റ്റ് പത്തിന്; ചൊവ്വാഴ്ചയ മുഹറം ഒന്ന്.
🇶🇦 സ്കൂൾ തുറക്കും മുൻപ് വിദ്യാർഥികൾക്ക് കോവിഡ് വാക്സിൻ നൽകണം: ഖത്തര്‍ ആരോഗ്യ മന്ത്രാലയം..
വാർത്തകൾ വിശദമായി വായിക്കാം..
യുഎഇ യാത്രാനുമതി: കണ്ണൂരിൽ നിന്ന് ആദ്യ ഷാർജ വിമാനം പറന്നു
ഷാർജ: റസിഡന്റ് വീസയുള്ളവർക്ക് നിബന്ധനകളോടെ യാത്രയ്ക്ക് അനുമതി ലഭിച്ചതിനെത്തുടർന്ന് കണ്ണൂരിൽ നിന്നു യുഎഇയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു.
105 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ആദ്യമായി കണ്ണൂരിൽ നിന്നു ഷാർജയിലേക്ക് യാത്രക്കാരുമായി പറന്നത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ്.
രാവിലെ 10.25നു പുറപ്പെട്ട വിമാനത്തിൽ 53 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഷാർജയിലേക്കു പോകാൻ 57 പേർ ടിക്കറ്റ് എടുത്തിത്ത തെങ്കി നാലു പേർക്ക് യാത്ര ചെയ്യാൻ പറ്റിയില്ല പുറപ്പെടുന്നതിനു മുൻപ് നടത്തിയ ആർടിപിസിആർ പരിശോധനയിൽ പോസിറ്റീവായതാണു കാരണം.
മതിയായ യാത്രാ രേഖകൾ ഇല്ലാത്തതാണ് മറ്റു രണ്ടുപേർക്കു പോകാൻ സാധിക്കാത്തതിനു കാരണം. രണ്ടുപേർ യാത്ര ഷാർജയിൽ നിന്ന് വൈകിട്ട് 152 യാത്രക്കാരുമായി വിമാനം കണ്ണൂരിൽ തിരിച്ചെത്തി. ഷാർജയിലേക്ക് ഇന്നും 12നും സർവീസുകളുണ്ട്.
ജീവകാരുണ്യ സഹായം: അറബ് ലോകത്ത് സൗദി അറേബ്യ ഒന്നാംസ്ഥാനത്ത്
ആഗോളതലത്തിൽ മൂന്നാംസ്ഥാനം
ജിദ്ദ: ജീവകാരുണ്യ സഹായം ആവശ്യക്കാർക്ക് എത്തിക്കുന്ന കാര്യത്തിൽ സൗദി അറേബ്യ അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ മൂന്നാംസ്ഥാനത്തുമാണെന്ന് റിപ്പോർട്ടുകൾ. യുനൈറ്റഡ് നാഷൻസ് ഫിനാൻഷ്യൽ ട്രാക്കിങ് പ്ലാറ്റ്ഫോം (എഫ്.ടി.എസ്) തയാറാക്കിയ, ഈ വർഷം ജൂലൈ അവസാനം വരെയുള്ള റാങ്കിങ് റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തെ വിവിധ രാജ്യങ്ങൾക്ക് 841 ദശലക്ഷത്തിലധികം ഡോളർ സൗദി അറേബ്യ ജീവകാരുണ്യ സഹായമായി നൽകിയതായാണ് കണക്കുകൾ.
സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർലോഭമായ പിന്തുണയാണ് ലോകത്ത് കഷ്ടപ്പെടുന്നവർക്ക് ഇത്രയധികം സഹായം എത്തിക്കാനും ജീവകാരുണ്യ സഹായ രംഗത്ത് ലോകത്ത് മുൻനിര രാജ്യമാകാനും സൗദി അറേബ്യക്ക് കഴിഞ്ഞതെന്ന് രാജ്യത്തിെൻറ സഹായം,
ലോകത്തിന് എത്തിച്ചുനൽകാനുള്ള ഏജൻസിയായ കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിെൻറ (കെ.എസ് റിലീഫ് സെൻറർ) ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
സൗദി ഏറ്റവും കൂടുതൽ സഹായമെത്തിച്ചത്ആഭ്യന്തര സംഘർഷംമൂലം ദുരിതത്തിലായ യമനിനാണ്. യമന്‍ ലോകതലത്തിൽ ഏറ്റവും കൂടുതൽ സഹായമെത്തിച്ച രാജ്യമെന്ന സ്ഥാനവും സൗദി അറേബ്യക്ക് തന്നെയാണ് കിട്ടിയത്. യമന്‍ സഹായമായി നൽകിയത്.
799 ദശലക്ഷം ഡോളറാണ്
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 12,899 അനധികൃത താമസക്കാരെ പിടികൂടി
റിയാദ് ∙ തൊഴിൽ-അതിർത്തി നിയമങ്ങൾ ലംഘിച്ച 12,899 അനധികൃത താമസക്കാരെ പിടികൂടിയതായി സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജൂലൈ 29 മുതൽ ഓഗസ്റ്റ് 4 വരെ സുരക്ഷാ സേന വിവിധ പ്രദേശങ്ങളിൽ നടത്തിയ സംയുക്ത പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. ഇവരിൽ താമസ രേഖ ലംഘിച്ചവർ 4,130 ഉം അതിർത്തി സുരക്ഷ നിയമങ്ങൾ പാലിക്കാത്തതായി 7,721 പേരും തൊഴിൽ നിയമങ്ങൾ അനുശാസിക്കാത്ത 1,048 പേരും ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി
രാജ്യത്ത് മൊത്തം 70,608 നിയമലംഘകർ നടപടിക്രമങ്ങൾക്ക് വിധേയരായി കഴിയുന്നു. ഇതിൽ 58,716 പുരുഷന്മാരും 11,892 സ്ത്രീകളുമാണെന്ന് അധികൃതർ പറഞ്ഞു. 53,815 അനധികൃത താമസക്കാരെ യാത്രാ രേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറി.
4,406 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ അയച്ചു. 6,380 നിയമലംഘകരെ നാടുകടത്തുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നവർക്ക് പ്രവേശനം സുഗമമാക്കുന്നതിന് സഹായിക്കുകയോ ഗതാഗതമോ അഭയമോ നൽകി രാജ്യ സുരക്ഷാ നിയമം ലംഘിക്കുന്നവർക്ക് 15 വർഷം തടവും പരമാവധി 1 മില്യൻ റിയാൽ പിഴയും നൽകുമെന്ന് അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതിർത്തി കടന്ന് രാജ്യത്തിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ 322 പേരെയാണു പിടികൂടിയത്. ഇവരിൽ 49% യെമൻ സ്വദേശികളും, 49% എത്യോപ്യ, 2% മറ്റ് രാജ്യക്കാർ എന്നിങ്ങനെയുമാണ്. 51 നിയമലംഘകർ, അനധികൃത മായി സൗദി അറേബ്യയിൽ നിന്ന് പുറത്തുപോകാൻ ശ്രമിക്കുമ്പോഴാണ് പിടിക്കപ്പെട്ടത്.
അനധികൃത താമസക്കാർക്ക് ഗതാഗത-താമസ സൗകര്യം ഏർപ്പെടുത്തി നൽകിയതിന് അഞ്ചു പേരും അറസ്റ്റിലായതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
സൗദിയിൽ പുതിയ എമിറേറ്റ്സ് ഐഡന്റിറ്റി കാർഡിന് ഫീസ് കൂടില്ലെന്ന് ഫെഡറൽ അതോറിറ്റി
അബുദാബി ∙ പുതിയ എമിറേറ്റ്സ് ഐഡന്റിറ്റി കാർഡിന് ഫീസ് കൂടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (െഎസിഎ) അറിയിച്ചു.
കാര്‍ഡ് കാണാതെ പോവുകയോ, തകരാറ് സംഭവിക്കുകയോ ചെയ്താലും പുതിയത് അനുവദിക്കും.
നിലവിലെ കാർഡ് കാലാവധി പൂർത്തിയാകും വരെ ഉപയോഗിക്കാൻ ഐസിഎ ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഇൗദ് അൽ ഖലിലി പറഞ്ഞു.
ആധുനിക സംവിധാനങ്ങളോടെയാണ് ഉയർന്ന ഗുണനിലവാരമുള്ള പുതിയ കാർഡ് നിർമിച്ചിരിക്കുന്നത്. 10 വർഷം വരെ ഉപയോഗിക്കാനാകും.
സെക്കൻഡ് ജനറേഷൻ ഐഡി കാർഡ് പുതിയ എമിറാത്തി പാസ്പോർട്ട്, നാഷനൽ ഐഡി കാർഡ് പദ്ധതിയുടെ ഭാഗമായാണ് പുറത്തിറക്കിയത്. നിലവിലെ കാർഡിന്റെ കാലാവധി കഴിഞ്ഞവർക്കാണ് പുതിയ കാർഡ് നൽകുകയെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കാർഡിലെ വിവരങ്ങൾ പുറത്ത് ദൃശ്യമായിരിക്കില്ല, ഐസിഎയുമായി ചേർന്ന് ഇ–ലിങ്ക് സംവിധാനത്തിലൂടെയായിരിക്കും ഡാറ്റകൾ കാണാനാകുക. 3 ഡി ഫോട്ടോയാണ് പതിക്കുക. കാർഡിലെ ചിപ്പിന് ഉയർന്ന ശേഷിയുണ്ടായിരി
കഴിഞ്ഞ ആറുമാസത്തിൽ അശ്രദ്ധമായ ഡ്രൈവിങ് നടത്തിയ 27,000 പേർക്ക് എമിറേറ്റിൽ ഫൈൻ ചുമത്തി.
അബൂദബി: കഴിഞ്ഞ ആറുമാസത്തിൽ അശ്രദ്ധമായ ഡ്രൈവിങ് നടത്തിയ 27,000 പേർക്ക് എമിറേറ്റിൽ ഫൈൻ ചുമത്തി. ഡ്രൈവിങ്ങിനിടെ മെസേജുകൾ അയക്കുക,ഫോൺ വിളിക്കുക, തുടങ്ങിയ അശ്രദ്ധകൾക്കാണ് പ്രധാനമായും പിഴ ചുമത്തപ്പെട്ടത്.
വിശകലന പഠനങ്ങളും സ്ഥിതി വിവരക്കണക്കുകളും പ്രകാരം അശ്രദ്ധമായ ഡ്രൈവിങ് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാക്കുന്നുണ്ട്. ഇത് ജീവൻ നഷ്ടപ്പെടാനുംഗുരുതരമായ പരിക്കുകളിലേക്കും കാരണമാകുന്നു എന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഡ്രൈവിങ് പൂർണമായ ശ്രദ്ധയോടെ ആയിരിക്കണമെന്നും അല്ലെങ്കിൽ വാഹനത്തിെൻറ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാക്കുമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകുന്നു. പിഴക്ക് പുറമെ ഇത്തരം പിഴവ് വരുത്തുന്നവർക്ക് നാല് ഡ്രൈവിങ് ബ്ലാക്ക് പോയൻറും ചുമത്തും.
800 ദിർഹം വീതമാണ് ഇത്തരക്കാരിൽനിന്ന് ഇടാക്കിയതെന്ന് അബൂദബി പൊലീസ് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
ഇന്ത്യ-കുവൈത്ത് ബന്ധം കൂടുതൽ മേഖലകളിൽ സുദൃഢമാക്കാനുള്ള നിർദേശങ്ങളുമായി ഇന്ത്യൻ എംബസി രംഗത്ത്.
കുവൈത്ത് സിറ്റി∙ ഇന്ത്യ-കുവൈത്ത് ബന്ധം കൂടുതൽ മേഖലകളിൽ സുദൃഢമാക്കാനുള്ള നിർദേശങ്ങളുമായി ഇന്ത്യൻ എംബസി രംഗത്ത്.
ചരിത്രപരമായി നിലനിൽക്കുന്ന ബന്ധം കാലികമായ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ കരുത്തു പകരുക എന്നതാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.
നിക്ഷേപ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് എംബസി വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള കയറ്റുമതി കഴിഞ്ഞ 3 വർഷത്തെ ശരാശരി അനുസരിച്ച് പ്രതിവർഷം 1.2ബില്യൻ ഡോളറിന്റേതാണ്.
2020-2021ൽ 1.05ബില്യൻ ഡോളറായിരുന്നിടത്താണ് കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും കയറ്റുമതി കുറയാതിരുന്നത്.കുവൈത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് ഇന്ത്യ നൽകുന്ന കരുത്തായും ഈ ഇടപാടിനെ വിശേഷിപ്പിക്കാം. വ്യപാര-വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന് കുറഞ്ഞ കാലത്തിനിടെ എംബസി ഒട്ടേറെ ശ്രമങ്ങൾ നടത്തിക്കഴിഞ്ഞു.
ബയർ-സെല്ലർ എന്നതിൽനിന്ന് മാറി ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് പ്രയോജനപ്പെടും വിധം പരസ്പര സാമ്പത്തിക പങ്കാളിത്തമെന്ന ഉന്നത ലക്ഷ്യത്തോടെയുള്ള പ്രവർത്തനമാണ് നടക്കുന്നത്. ഇന്ത്യൻ ബിസിനസ് നെറ്റ്വർക്ക് (ഐബിഎൻ), ഇന്ത്യൻ പ്രഫഷനൽ നെറ്റ്വർക്ക് (ഐപിഎൻ) എന്നിവയുടെ സഹകരണത്തോടെയാണ് എംബസി ഈ മേഖലയിലുള്ളവർക്ക് പ്ലാറ്റ്ഫോം ഒരുക്കുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകൾ, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ്, കയറ്റുമതി പ്രോത്സാഹന കൗൺസിൽ, വ്യാപാര-വാണിജ്യ ഗ്രൂപ്പുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടും പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നു.
2021-2022 ഇന്ത്യയും കുവൈത്തും തമ്മിൽ മെച്ചപ്പെട്ട വ്യാപാര ബന്ധം സാധ്യമാക്കാൻ അതുവഴി കഴിയുമെന്ന പ്രതീക്ഷയും എംബസിക്കുണ്ട്.
ദുബൈയിൽ വികസന വേഗം പകർന്ന് പുതിയ പാലം തയാർ
ദുബായ്∙ ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി) ദുബായ്-അലൈൻ റോഡ് വികസന ഭാഗമായി നാദ് അൽ ഷെബയിൽ പുതിയ പാലം തുറന്നു.
ആറ് ജംക്ഷനുകളായി വികസനം ഇതോടൊപ്പം നടക്കുന്നു. റോഡിന്റെ ശേഷിയും ഇരട്ടിയാകും. മണിക്കൂറിൽ ഇനി 12000 വാഹനങ്ങൾക്ക് ഈ റോഡിലൂടെ പോകാനാകും. തിരക്കുള്ള സമയങ്ങളിൽ ബു കദ്ര ജംക്ഷൻ മുൽ എമിറേറ്റ്സ് റോഡ് ജംക്ഷൻ വരെയുള്ള യാത്രാ സമയം 16 മിനിറ്റിൽ നിന്ന് എട്ടു മിനിറ്റുമാകും.
170 മീറ്റർ നീളമുള്ള പാലത്തിനു രണ്ടു ലെയ്നുകളുമുണ്ട്. 6600 വാഹനങ്ങൾക്ക് ഇരുവശത്തേക്കും മണിക്കൂറിൽ ഇതുവഴി സഞ്ചരിക്കാം.104 സെക്കൻഡ് യാത്രാസമയം ഇവിടെ 13 സെക്കൻഡായി കുറയുകയും ചെയ്യും.
അൽ മൈദാൻ റോഡിനെ അൽ മനാമ റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് നാലു ലെയ്നുകളുള്ള പാലം ഇനിയും നിർമിക്കും. ഇവിടെ ചില പാലങ്ങളുടെ ശേഷി വർധിപ്പിക്കുകയും ചെയ്യും. ആറ് ഇന്റർസെക്ഷനുകളും ഇവിടെ നിർമിക്കുന്നുണ്ട്.
ദുബായ് ഐലൻസ് റസിഡൻസ് കോംപ്ലക്സ്, ദുബായ് സിലിക്കൺ ഒയാസിസ്, , i, മൈദാൻ, ദുബാ ഡിസൈൻ ഡിസ്ട്രിക്ട് എന്നിവിടങ്ങളിലെ താമസക്കാർക്ക് ഇത് പ്രയോജനപ്പെടും.
ആറ് ജംക്ഷനുകളും ചേർന്ന് 6600 മീറ്ററും എല്ലാ പാലങ്ങളും ചേർന്ന് 4900 മീറ്ററും നിർമാണമാണ് ഇനിയും നടക്കുക. എമിറേറ്റ്സ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ റോഡ്, നാദ് അൽ ഷെബ, അൽ മൈദാൻ, റാസ് അൽ ഖോർ എന്നിവിടങ്ങളിലാണ് ഇന്റർസെക്ഷനുകൾ വരിക.
ദുബൈ പൊലീസിന്റെ സാമൂഹിക പദ്ധതികളിലൊന്നായ ‘പോസിറ്റീവ് സ്പിരിറ്റി’ന്റെ ഭാഗമായി മൂന്നുവയസ്സുകാരി ദാനിയ ഖാലിദ്.
ദുബൈ: ദുബൈ പൊലീസിന്റെ സാമൂഹിക പദ്ധതികളിലൊന്നായ ‘പോസിറ്റീവ് സ്പിരിറ്റി’ന്റെ ഭാഗമായി മൂന്നുവയസ്സുകാരി ദാനിയ ഖാലിദ്. ദുബൈ പൊലീസിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വൊളന്റിയര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ദാനിയ.
തൊഴിലാളികള്‍ക്ക് കുടിവെള്ളം, പാനീയങ്ങള്‍, കുടകള്‍ എന്നിവയാണ് ദാനിയ പിതാവിന്റെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യുന്നത്. കുട്ടികളില്‍ സന്നദ്ധ പ്രവര്‍ത്തന മനോഭാവം വളര്‍ത്തുന്നതിനും പ്രചോദിപ്പിക്കുന്നതിനുമാണ് ദാനിയയെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കിയതെന്ന് സന്നദ്ധസേവനത്തില്‍ മകളുടെ താല്‍പ്പര്യം അതിയായ സന്തോഷം ഉണ്ടാക്കുന്നുവെന്നും പുതിയ തലമുറയ്ക്ക് ഈ മേഖലയിലേക്ക് മുമ്പോട്ട് വരാന്‍ ഇത് പ്രചോദനമാകട്ടെയെന്നും ദാനിയയുടെ പിതാവ് ഖാലിദ് സാലെഹ് പറഞ്ഞു.
പോസിറ്റീവ് സ്പിരിറ്റ് പദ്ധതി ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാത്തിമ ബുഹാജീര്‍ പറഞ്ഞു. പൊലീസിനൊപ്പം സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ട Volunteers.ae എന്ന വെബ്സൈറ്റ് വഴിയാണ് ദാനിയ പദ്ധതിയില്‍ ചേര്‍ന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വൊളന്റിയര്‍മാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ പരിഗണിച്ച് എല്ലാ കൊവിഡ് മുന്‍കരുതലുകളും പാലിച്ചാണ് സേവനപ്രവര്‍ത്തനം നടത്തുന്നത്.
ദുബായിൽ മനുഷ്യത്വത്തിന്റെ മഹനീയ മാതൃക കാട്ടി മർക്കസ് വൊളന്റിയർമാർ
ദുബായ്∙ ഹൃദയാഘാതം മൂലം മരിച്ച മാതാവ് മേരി ജോൺ വടക്കേപീടികയുടെ സംസ്കാരം നടത്താൻ വിഷമിച്ച മകൾ ഡോളിക്കു സഹായമേകി മർക്കസ് വൊളന്റിയർമാർ മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയായി.
ഓഗസ്റ്റ് ഒന്നിനാണു ദുബായ് റാഷിദ് ഹോസ്പിറ്റലിൽ വച്ചു മേരി ജോൺ പെട്ടെന്നു മരിച്ചത്
എന്നാൽ നിയമ നിബന്ധനകൾ കണ്ടു വലഞ്ഞ ഡോളി സഹായത്തിനായി പലരെയും സമീപിച്ചെങ്കിലും ഒരു പ്രയോജനമുണ്ടായില്ല.
തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് മുഖേന ദുബായ് മർക്കസുമായി ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് മർക്കസ് ഐസിഎഫ് വൊളന്റിയർമാരുടെ നേതൃത്വത്തിൽ
ജബൽ അലി ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരത്തിനു തയാറെടുപ്പുകൾ നടത്തി.
ഒമാനില്‍ ഹിജ്റ വര്‍ഷാരംഭം ഓഗസ്റ്റ് പത്തിന്; ചൊവ്വാഴ്ച മുഹറം ഒന്ന്
മസ്കത്ത്: ഒമാനില്‍ ഹിജ്റ വര്‍ഷാരംഭം ഓഗസ്റ്റ് പത്ത് ചൊവ്വാഴ്ചയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ തിങ്കളാഴ്ച ദുല്‍ഹജ്ജ് മാസത്തിലെ അവസാന ദിനമായി കണക്കാക്കും. ചൊവ്വാഴ്ചയായിരിക്കും മുഹറം ഒന്ന്.
ഹിജ്റ പുതുവര്‍ഷാരംഭം രാജ്യത്തെ പൊതു സ്വകാര്യ മേഖലകളിലെ കമ്പനികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് രാജ്യത്തെ മതകാര്യ മന്ത്രാലയം ഹിജ്റ പുതുവത്സരപ്പിറവി ആശംസകള്‍ നേര്‍ന്നു
സ്കൂൾ തുറക്കും മുൻപ് വിദ്യാർഥികൾക്ക് കോവിഡ് വാക്സിൻ നൽകണം: ഖത്തര്‍ ആരോഗ്യ മന്ത്രാലയം..
![](https://i0.wp.com/malluchronicle.com/wp-content/uploads/2021/08/44f43831704e766845d57010d63be96f8fba5e40.jpg?resize=640%2C426&ssl=1)
ഖത്തറിൽ സ്കൂളുകൾ തുറക്കുന്നതിന് മുൻപ് വിദ്യാർഥികൾക്ക് കോവിഡ് വാക്സിൻ നൽകാൻ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം. സ്കൂളുകളില്‍ സുരക്ഷിതമായ പഠന സാഹചര്യം ഒരുക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പേ യോഗ്യരായ കുട്ടികള്‍ക്ക് വാക്സിനേഷന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യ മന്ത്രാലയം വാക്സിനേഷന് വിഭാഗം മേധാവി ഡോ സോഹ അല്‍ ബയാത്ത് ആവശ്യപ്പെട്ടു. നിലവില്‍ 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ഖത്തറില്‍ വാക്സിന് സ്വീകരിക്കാന്‍ അര്‍ഹതയുള്ളത്. സ്കൂളുകളില്‍ സുരക്ഷിതമായ പഠന സാഹചര്യം ഒരുക്കാന്‍ കുട്ടികളുടെ വാക്സിനേഷന് മൂലം സാധിക്കും. അധ്യാപക അനധ്യാപകര്‍ ഉള്‍പ്പെടെ സ്കൂളുകളിലെ മറ്റ് ജീവനക്കാര്‍ക്കൊക്കെ ഇതിനകം വാക്സിനേഷന് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അടുത്ത അധ്യയന വര്‍ഷം സ്കൂളുകളില്‍ പൂര്‍ണാര്‍ത്ഥത്തില്‍ പഠനം തുടങ്ങുന്ന കാര്യത്തില്‍ ഇതുവരെ മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല. ഓണ്‍ലൈന്‍ ക്ലാസുകളും നേരിട്ടെത്തിയുള്ള പഠനവും സമന്വയിപ്പിച്ചുള്ള ബ്ലെന്‍ഡിങ് പഠന രീതിയാണ് ഇതുവരെ തുടര്‍ന്നത്. കൌമാരക്കാരില്‍ കോവിഡ് രോഗബാധ ഗുരുതര സ്വഭാവത്തിലേക്ക് മാറുന്നില്ലെങ്കിലും അണുബാധ ദീര്‍ഘകാലം നിലനില്‍ക്കുന്നതായാണ് കാണപ്പെടുന്നത്. കുടുംബത്തിലെ മറ്റ് അംഗങ്ങളിലേക്ക് രോഗം പകരാനും പ്രായമേറിയവരുടെ ജീവന് ഭീഷണിയാകാനും ഇതുവഴി സാധ്യതയുണ്ട്. അതിനാല്‍ തന്നെ കുട്ടികളുടെ വാക്സിനേഷന് കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും ഡോ സോഹ അല്‍ ബയാത്ത് പറഞ്ഞു.