ഭീകരസംഘടനയായ താലിബാനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടവരെ അസം പോലീസ് അറസ്റ്റ് ചെയ്തു.താലിബാൻ പ്രവർത്തനങ്ങളെ അനുകൂലിച്ച് പോസ്റ്റിട്ട 14 പേരെയാണ് പോലെ അറസ്റ്റുചെയ്തത്.
നിയമവിരുദ്ധ പ്രവർത്തനം (പ്രതിരോധം),സി. ആർ. പി. സി, ഐ. ടി നിയമം വകുപ്പുകൾ പ്രകാരമാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇത്തരത്തിൽ പോസ്റ്റുകൾ പങ്കുവെച്ചതിന് ബാർപേട്ട, കമ്രൂപ്പ്, ധുബ്രി എന്നീ ജില്ലകളിൽ നിന്ന് രണ്ടു പേർ വീതം അറസ്റ്റിലായെന്ന് ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ രജിബ് സൈകിയ പാറഞ്ഞു.
ഡാരംഗ്,കച്ചാർ, ഹൈലക്കണ്ടി,ഘോൽപാറ, ഹോജായ്, സൗത്ത് സൽമാര ജില്ലകളിൽ നിന്നായി ഓരോരുത്തർ വീതം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.ഇവയിൽ ഒരാൾ ഒരു വിദ്യാർത്ഥിയാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംമുകളിലെ പോസ്റ്റുകളിലും ലൈക് ചെയ്യുന്നതിലും ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നുവെന്ന് സ്പെഷ്യൽ ഡിജിപി ജി. പി സിംഗ് ട്വീറ്റ് ചെയ്തിരുന്നു.താലിബാൻ അനുകൂല പോസ്റ്റുകൾ കണ്ടെത്താൻ തങ്ങൾ ജാഗ്രതയിലാണെന്ന് പോലീസും പറഞ്ഞു.