![](https://i0.wp.com/malluchronicle.com/wp-content/uploads/2021/08/images281729.jpg?resize=650%2C390&ssl=1)
മനുഷ്യനിലെ മനുഷ്യത്വവും കരുണയും വറ്റിയിട്ടില്ലെന്ന് തെളിയിക്കുകയാണ് വീണ്ടും. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ ചപ്പാരപ്പടവിൽ മുഹമ്മദ് ഖാസിം എന്ന കുട്ടിയുടെ ചികിത്സക്കായുള്ള 18 കോടിക്കായി സഹായമാഭ്യർത്ഥിച്ചുകൊണ്ട് മുന്നോട്ട് വന്നിരുന്നു. ഈ കുഞ്ഞിനാവശ്യമായ പണം ദിവസങ്ങൾ കൊണ്ട് മലയാളികൾ സ്വരൂപിച്ച് നൽകിയിരിക്കുകയാണ്.
സ്പൈനൽ മസ്കുലർ അഡ്രോഫി (എസ്. എം. എ) എന്ന രോഗം ബാധിച്ച ഈ കുരുന്നിന്റെ തുടർചികിത്സക്കായി മലയാളികൾ ഒന്നാകെ കൈകോർത്തു. ഇതിന് മുൻപ്, ഇതേ അസുഖം ബാധിച്ച കണ്ണൂർ പഴയങ്ങാടി മാട്ടൂരിലെ മുഹമ്മദ് എന്ന കുഞ്ഞിനും 18 കോടി ആവശ്യമായി വന്നപ്പോൾ മലയാളികൾ നൽകിയത് 46.78 കോടി രൂപയാണ്.
ഇന്നലെ വൈകുന്നേരം വരെ ഖാസിമിന് ലഭിച്ചത് 17.38 കോടി രൂപയാണ്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘടനകളും വ്യക്തികളും സ്വരൂപ്പിച്ച തുക കൂടി വന്നുചേരുന്നതോടെ 18 കോടി ആകുമെന്നും ഇനിയാരും പണമയക്കേണ്ടതില്ലെന്നും ചികിത്സ കമ്മിറ്റി അറിയിച്ചിരുന്നു.
സുമനസ്സുകളുടെ സഹായത്തോടെ മറ്റൊരു കുരുന്നു കൂടി ജീവിതത്തിലേക്ക് കടന്നു വരികയാണ്. ഇവിടെ ഉയരുന്നത് പ്രതീക്ഷയുടെ വെട്ടങ്ങളാണ്. പ്രളയമായാലും മഹാമാരികളായാലും ദുസ്സഹ ഘട്ടങ്ങളായാൽ പോലും മലയാളികൾ ഒറ്റക്കെട്ടായി നേരിടും എന്ന പ്രതീക്ഷ. പരസ്പരം താങ്ങാകും എന്ന പ്രതീക്ഷ. മനുഷ്യന്റെ ജീവനുകളെ ഇല്ലായ്മ ചെയ്യുന്ന ക്രൂരന്മാരെക്കാൾ ഒരു പിഞ്ച് ജീവനുവേണ്ടി പോലും കൈക്കോർക്കുന്ന മനുഷ്യത്വം മരിച്ചിട്ടില്ലാത്തവർ ഒരുപാടുണ്ടെന്നുള്ള പ്രതീക്ഷ..