മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തവരുടെ കണക്കുകൾ പുറത്ത് വിട്ടു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ കണക്കുകൾ പറയുന്നത്.
14നും 18നും ഇടയില്‍ പ്രായമുള്ള 24,000 പേരാണ് 2017 – 18 വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതില്‍13,325 പേരും പെണ്‍കുട്ടികളാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 24,568 കുട്ടികൾ ആത്മഹത്യ ചെയ്തു. 2017 ല്‍ 8,029 കുട്ടികളും, 2018 ല്‍ 8,162 പേരും 2019 ല്‍ 8,377 മാണ് ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം.
മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കണക്കിൽ ബംഗാളിനാണ് രണ്ടാം സ്ഥാനം. മധ്യപ്രദേശില്‍ 3,115 പേരും ബംഗാളില്‍ 2,802 പേരുമാണ് ആത്മഹത്യ ചെയ്തത്.
മഹാരാഷ്ട്ര 2,527, തമിഴ്നാട് 2,035, എന്നിങ്ങനെയാണ് കണക്കുകള്‍. പരീക്ഷയില്‍ തോറ്റതിന് മാത്രം 4,046 കുട്ടികളാണ് ആത്മഹത്യ ചെയ്തതതായി റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിവാഹാനുബന്ധവുമായി ബന്ധപ്പെട്ട് 639 പേരും പ്രണയവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ ഏകദേശം 3,315 പേരും ആത്മഹത്യ ചെയ്തു.
ശാരീരിക പീഡനത്തെ തുടര്‍ന്ന് 81 കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്.