ചെന്നൈ: വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം. അതിനു സമീപത്ത് പാവകളെ കളിപ്പിച്ചുകൊണ്ട് അവരുടെ പെൺമക്കൾ.
മാനസികാസ്വാസ്ഥ്യമുള്ള പെൺമക്കൾ തന്നെയാണ് സ്ത്രീയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
തമിഴ്നാട് തിരുനെൽവേലിയിലെ പാളയം കോട്ടയിലാണ് കേസിനാസ്പതമായ സംഭവം.
അതേസമയം തങ്ങൾ തന്നെയാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് പെൺകുട്ടികൾ വെളിപ്പെടുത്തുകയും ചെയ്തു.
ഉഷ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള പെൺമക്കൾക്കൊപ്പം പാളയംകോട്ടയിലെ കെ.ടി.സി നഗറിൽ താമസിച്ചുവരികയായിരുന്നു ഉഷ.
ഭർത്താവ് ഉപേക്ഷിച്ച് പോയ ഉഷ സ്കൂൾ കുട്ടികൾക്ക് ട്യൂഷനെടുത്താണ് കുടുംബം പുലർത്തിയിരുന്നത്.
ചൊവ്വാഴ്ച രാവിലെ മുതൽ ഉഷ വീടിന് പുറത്തിറങ്ങാത്തത്തിനെ തുടർന്ന് അയൽക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് സഹോദരിമാരിൽ ഒരാൾ പുറത്തുവരികയും അമ്മ മരിച്ചുവെന്ന് പറയുകയും ചെയ്തു. തുടർന്ന് നാട്ടുകാർ നെല്ലായ് പോലീസിനെ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ പോലീസ് കാണുന്നത്, രക്തത്തിൽ കുളിച്ച് കട്ടിലിൽ കിടക്കുന്ന ഉഷയുടെ മൃതദേഹവും അരികിൽ പെൺമക്കൾ പാവകളുമായി കളിക്കുന്നതുമായിരുന്നുഏറെ സമയത്തെ ശ്രമത്തിനു ശേഷമാണ് സഹോദരിമാരെ പോലീസ് അനുനയിപ്പിച്ചത്.
ഇതിന് ശേഷമാണ് ഇവർ വാതിൽ തുറന്നത്. പെൺകുട്ടികളുടെ വസ്ത്രങ്ങൾ രക്തത്തിൽ കുതിർന്ന നിലയിലായിരുന്നു. തുടർന്ന് ഉഷയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
ഉഷയുടെ മരണം മക്കളെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. ഒരു പെൺകുട്ടി മറ്റേയാൾക്ക് ബിസ്കറ്റ് നൽകുകയായിരുന്നെന്നും പോലീസ് കൂട്ടിച്ചേർക്കുന്നു. തുടർന്ന് പെൺകുട്ടികളെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് അയച്ചു.മലപ്പുറത്ത് പൈപ്പ് ലൈനിനായി കുഴിയെടുക്കുന്നതിനിടെ ഗുഹ കണ്ടെത്തി..
അവിടെ വെച്ച്, വടികൊണ്ട് അടിച്ചും കുത്തിയും തങ്ങളാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് പെൺകുട്ടികളിൽ ഒരാൾ വെളിപ്പെടുത്തിയെന്നാണ് സൂചന.
മാനസികനില പരിശോധിച്ചതിനും മതിയായ ചികിത്സയ്ക്കും ശേഷം പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.