കോവിഡ് രണ്ടാം തരംഗത്തിൽ കേരളത്തിൽ മരണഭീതി ഉയരുന്നു. വെന്റിലേറ്ററുകൾക്കും വലിയ ക്ഷാമമാണ് ഇപ്പോൾ കേരളത്തിൽ.
ഇത്തരമൊരു സാഹചര്യത്തിൽ ദ്രവീകൃത ഓക്സിജൻ, വെന്റിലേറ്റുകൾ എന്നിവ ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രി പ്രധാന മന്ത്രിക്ക് കത്തയച്ചു.
സർക്കാർ ആശുപത്രികളിൽ ഐസിയു, വെന്റിലേറ്ററുകൾ നിറഞ്ഞ അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. സ്വകാര്യ ആശുപത്രികളിലെ 85 ശതമാനം കോവിഡ് കിടക്കകളും നിറഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ന്യൂറോ, കാർഡിയാക് വിഭാഗങ്ങളിൽ ശസ്ത്രക്രിയ ഓക്സിജൻ ക്ഷാമത്താൽ നിർത്തിവച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇനി നാല് വെന്റിലേറ്റർ മാത്രമാണ് ഒഴിവുള്ളത്.