കേരള കർണാടക അതിർത്തിയിൽ ചാമരാജ നഗര്‍ ജില്ലയിലെ ആശുപത്രിയില്‍ നിരവധി കൊവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോർട്ട്.
24 പേർ മരിച്ചതെന്നാണ് റിപ്പോർട്ട്. മൈസൂരില്‍ നിന്ന് ഓക്സിജന്‍ എത്തിക്കാൻ സാധിച്ചില്ലെന്ന് ജില്ലാ ഭരണകൂടം പറയുന്നു. എന്നാല്‍, കളക്ടര്‍ പറയുന്നതനുസരിച്ച് ഓക്സിജന്‍ അയച്ചിരുന്നു എന്നാണ് മനസ്സിലാവുന്നത്.
ഈ സമയം , ഉത്തര്‍പ്രദേശിലെ മീററ്റിലെ സ്വകാര്യ ആശുപത്രിയില്‍ അഞ്ച് രോഗികള്‍ കൂടി മരിച്ചു.
ഓക്സിജൻ കിട്ടാതെ ആണ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇതിനെചൊല്ലി ആശുപത്രി അധികൃതരും ബന്ധുക്കളും ചെറിയ തോതിൽ സംഘര്‍ഷം ഉണ്ടായി.