രാജ്യത്ത് ഒക്സിജൻ ലഭ്യതയുടെ കുറവ് കൊണ്ട് ഒരുപാട് ജീവനുകളാണ് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത്. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ 20 രോഗികളാണ് മരിച്ചത്. 200 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ മരണത്തോട് മല്ലടിച്ച് കിടക്കുന്നു.
പെട്ടെന്ന് തന്നെ ഒക്സിജൻ ലഭ്യമാക്കിയില്ല എങ്കിൽ ഇവരും മരണത്തിന് ഇരയാവേണ്ടി വരും.
ബത്ര ആശുപത്രിയില 190 രോഗികളാണ് ഒക്സിജൻ്റെ സഹായത്താൽ കഴിയുന്നത്. ദില്ലി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികൾ ഒക്സിജൻ കിട്ടാതെ മരിച്ചു.
ആരോഗ്യ പ്രവർത്തകർക്കുണ്ടായ ക്ഷാമം പരിഗണിച്ച് ലക്ഷണങ്ങൾ ഉള്ള ആരോഗ്യ പ്രവർത്തകര്‍ക്ക് മാത്രം കൊവിഡ് ടെസ്റ്റ് നടത്തും.
രോഗം സ്ഥിരീകരിച്ചവർ മാത്രം ക്വാറന്റീനിൽ കഴിയാനും നിർദേശിച്ചു.
ശാന്തിമുകുന്ദ്, ദില്ലി മൂല്‍ചന്ദ്ര, നോയിഡ കൈലാഷ് ഇനി ആശുപത്രികളിൽ രോഗികളെ എടുക്കുന്നത് നിർത്തിയിട്ടുണ്ട്.
ആശുപത്രികൾ ഓക്സിജന്‍ ലഭ്യതക്കായി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.