വാളയറിൽ സഹോദരികൾ ദുരൂഹ മരണത്തിന് ഇരയായ സംഭവത്തിൽ ഇരകൾക്കെതിരായ ഒരു സമീപനവും തങ്ങൾ സ്വീകരിക്കില്ലെന്ന് നിയമമന്ത്രി എ.കെ ബാലൻ.
കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരും പെൺകുട്ടികളുടെ മാതാപിതാക്കളും അടങ്ങുന്ന ഒരു സംഘം മന്ത്രി ബാലന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. തുടർന്ന് ഇവരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ ചർച്ചയിൽ പ്രധാന പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി എന്ന ആരോപണം മാതാപിതാക്കൾ ചർച്ചയിൽ ഉന്നയിച്ചിരുന്നു. ഇതിന് ഇടയാക്കിയ സാജൻ എന്ന പൊലീസുകാരനെതിരെ നടപടി വേണമെന്നും മാതാപിതാക്കൾ പറഞ്ഞു.
പുനരന്വേഷണത്തിന് തടസ്സമില്ലെന്നും മന്ത്രി ഇവരെ അറിയിച്ചു.