സ്ട്രാറ്റോസ്ഫെറിക് ഒബ്സർവേറ്ററി ഫോർ ഇൻഫ്രാറെഡ് (സോഫിയ )എന്ന നിരീക്ഷണ സംവിധാനത്തിന്റെതായി ചന്ദ്രനിൽ സൂര്യ പ്രകാശം ഏൽക്കുന്ന ഭാഗത്തും ജലസാനിദ്ധ്യം കണ്ടെത്തിയ വിവരം നാസ പുറത്ത് വിട്ടു.
ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ചന്ദ്രനിലെ ഏറ്റവും വലിയ അർദ്ധഗോളത്തിൽപെട്ട ക്ലവിയസിലാണ് ജല സാനിദ്ധ്യം കണ്ടെത്തിയത്. വിസ്തൃതമായതും തണുത്തതും നിഴലുള്ളിടങ്ങളിലും മാത്രമല്ല, ചന്ദ്രനിൽ മിക്കഭാഗത്തും ജലമുണ്ടാകുമെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞന്മാർ. ചന്ദ്രനിൽ സോഫിയ കണ്ടെത്തിയതിനേക്കാൾ 100 മടങ്ങ് ജലം സഹാറ മരുഭൂമിയിൽ ഉണ്ടെന്നും നാസ പറയുന്നു.
ചന്ദ്രനിൽ ജലത്തിന്റെ സാനിദ്ധ്യം ഉണ്ടെന്ന് നിരവധി കണ്ടെത്തലുകൾ സൂചിപ്പിച്ചിരുന്നു. മുൻപ് കരുതിയിരുന്നതിനേക്കാൾ കൂടുതൽ ജലം ചന്ദ്രോപരിതലത്തിൽ ഐസിന്റെ സാനിദ്ധ്യം ഉണ്ടാക്കുമെന്നും നേച്ചർ അസ്ട്രോമിയിൽ പ്രസിദ്ധീകരിച്ച രണ്ട് പഠനത്തിൽ പറയുന്നു. മുൻപത്തെ കണക്കുകളേക്കാൾ 20 ശതമാനം കൂടുതൽ വിസ്തീർണ്ണമായി 40,000ചതുരശ്ര കിലോമീറ്ററിൽ അധികം ഐസ് രൂപത്തിലുള്ള ജലസാനിദ്ധ്യം ഉണ്ടാകാമെന്ന് കൊളറാഡോ സർവകലാശാലയിലെ പോൾ ഹെയ്നിന്റെ നേതൃത്വത്തിലുള്ള സംഘമറിയിച്ചു.
കൂടുതൽ പഠനങ്ങളിലൂടെ ചന്ദ്രനിൽ വെള്ളം എവിടെയാണ് സംഭരിച്ചു വെച്ചിരിക്കുന്നതെന്ന് കണ്ടു പിടിക്കാനാകുമെന്നും, ചില സ്ഥലങ്ങളിൽ ധാരാളം വെള്ളമുള്ളതായി കണ്ടെത്തിയാൽ കുടിവെള്ളം, ശ്വസന ഓക്സിജൻ, റോക്കറ്റ് ഇന്ധനം എന്നിവക്കായി ഉപയോഗിക്കാനാകുമെന്നും ഹവായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ ഫിസിക്സ് ആൻഡ് പ്ലാനറ്റോളജിയിലെ ശാസ്ത്രജ്ഞനായ കാസി ഹോന്നി ബാൾ അറിയിച്ചു.