തിരുവനന്തപുരം – എറണാകുളം, തിരുവനന്തപുരം – കോഴിക്കോട് ജനാശതാബ്ദി ട്രെയിനുകളും, തിരുവനന്തപുരം – എറണാകുളം വേണാട് സ്പെഷ്യൽ സർവീസ് ട്രെയിനുമാണ് കേരള സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച് തുടരാൻ റെയിൽവേ തീരുമാനമെടുത്തത്.
ആവശ്യത്തിന് യാത്രക്കാർ ഉണ്ടായിട്ടും ട്രെയിൻ സർവീസുകൾ റദ്ദാക്കാനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നു വരികയും, മന്ത്രി ജി. സുധാകരൻ കേന്ദ്ര റെയിവേ മന്ത്രിക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർവീസുകൾ തുടരാൻ റെയിൽവേ തീരുമാനിച്ചത്.
വൻ നഷ്ടത്തിലാണ് എന്ന വാദം ഉന്നയിച്ചായിരുന്നു റെയിൽവേ ട്രെയിനുകൾ റദ്ദാക്കിയത്.