കാർഷിക ബില്ലിനെതിരെ രാജ്യത്ത് കനത്ത പ്രതിഷേധം. പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് രാജ്യസഭയിൽ പ്രതിഷേധിച്ചതിനെ തുടർന്ന്, സസ്പെൻഷനിൽ ആയ 8 എംപി മാരും പാർലമെന്റ് വളപ്പിൽ അനിശ്ചിതകാല സമരം തുടരുകയാണ്.
ഇതേ സന്ദർഭത്തിലാണ് എംപിമാരുടെ രാജ്യസഭയിൽ ഉണ്ടായ നടപടി അപലപനീയം ആണെന്ന് ആരോപിച്ച് രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് നാരായണനും നാളെ ഉപവാസ സമരം നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്.
കാർഷിക ബില്ലിനെതിരെയുള്ള നടപടികൾ അവസാനിപ്പിക്കില്ല എന്ന് തന്നെയാണ് പ്രതിപക്ഷ നിലപാട്. ഇതിന് വേണ്ടി രാഷ്ട്രപതിയെ കണ്ട് ബിൽ പാസാക്കരുത് എന്ന് അഭ്യർത്ഥിക്കുമെന്നും പ്രതിപക്ഷം അറിയിച്ചു. കാർഷിക ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ 24 മുതൽ രാജ്യവ്യാപക സമരത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്സ്.
എംപിമാരായ എളമരം കരീം, കെകെ രാഗേഷ്, ഡേരക് ഒബ്രയാൻ, ഡോല സെൻ, സഞ്ജയ് സിംഗ്, രാജീവ് സതവ്, രിപുൻ ബോറ, സയിദ് നസീർ, എന്നിവരാണ് പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം അനിശ്ചിതകാല സമരം നടത്തുന്നത്.