ലഖ്നൗ: ഉത്തർപ്രദേശ് ലഖിംപുർ കേരിയിൽ 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ ഗ്രാമത്തിലുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച ഉച്ചയോടെ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ അടുത്തുള്ള കരിമ്പ് പാടത്ത് നിന്നാണ് കണ്ടെടുത്തത്.
കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലും നാവ് മുറിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി.
അറസ്റ്റ് ചെയ്യപ്പെട്ടതില്‍ ഒരാളുടെ കരിമ്പ് തോട്ടത്തില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായും, ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും സ്ഥിരീകരിച്ച പോലീസ് ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്ന് അറിയിച്ചു.
കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ ഹാപുരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെയാണ് നടക്കുന്ന പുതിയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഭീം ആർമി ചീഫ് ചന്ദ്രശേഖർ ആസാദ് സംഭവത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും, ദളിതരെ അടിച്ചമർത്തുന്നത് ഒരു സാധാരണ സംഭവം ആയി മാറിയെന്നും, ഞങ്ങളുടെ പെൺകുട്ടികൾ, വീടുകൾ ഒന്നും സുരക്ഷിതമല്ലെന്നും, ദളിത് വിരുദ്ധ ബി ജെ പി ഗവൺമെന്റ് കാട്ടുനീതിയാണ് നടപ്പാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതി തന്റെ ട്വിറ്ററിൽ പ്രതികരിച്ചത് \’ വളരെ നാണം കെടുത്തുന്ന പ്രവൃത്തി എന്നാണ്.\’ യോഗി ആദിത്യനാഥ് ഭരണകൂടത്തെ വിമർശിച്ചു കൊണ്ടാണ് മായാവതി തന്റെ പ്രതികരണം അറിയിച്ചത്.