![](https://i0.wp.com/malluchronicle.com/wp-content/uploads/2023/03/images281729-2.jpeg?resize=650%2C390&ssl=1)
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന് സ്കിൻ ക്യാൻസർ. ക്യാൻസറിനെ തുടർന്ന് മുറിവുളള ത്വക്ക് വിജയകരമായി നീക്കം ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു. എല്ലാ മാസത്തിലും നടത്തുന്ന പരിശോധനയ്ക്കിടെയാണ് ഈ മുറിവ് കണ്ടെത്തിയത്.
മുറിവ് അർബുദത്തിന്റെ ഭാഗമാണെന്നും ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരില്ലെന്ന് ബൈഡന്റെ ഫിസിഷ്യൻ കെവിൻ ഒ കോണർ പറഞ്ഞതായും വൈറ്റ് ഹൗസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി 16 ന് ആണ് ബൈഡനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. അന്ന് തന്നെ ത്വക്കിൽ നിന്ന് മുറിവ് നീക്കം ചെയ്തു. അദ്ദേഹത്തിന് ജോലി ചെയ്യുന്നതിന് തടസമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രസിഡന്റ് ഡെർമറ്റോളജിക്കൽ നിരീക്ഷണത്തിൽ തുടരും.
ജോ ബൈഡന് ബാധിച്ചിരിക്കുന്നത് ചര്‍മ്മത്തിന്റെ മുകള്‍ ഭാഗത്തുണ്ടാകുന്ന നോണ്‍-മെലനോമ സ്കിന്‍ ക്യാന്‍സര്‍ ആണ്. ഇത് മെലനോമ അല്ലെങ്കിൽ സ്ക്വാമസ് സെൽ അർബുദം പോലുള്ള കൂടുതൽ ഗുരുതരമായ ത്വക്ക് അർബുദങ്ങളേക്കാൾ നിരുപദ്രവകരമായ അർബുദമാണെന്നും ബൈഡനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു.
അതേസമയം 2024 ൽ നടക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ മത്സരിക്കുമെന്നാണ് വിവരം.നേരത്തെ തനിക്ക് ക്യാൻസർ ബാധിച്ചതായി ഒരു പൊതുപരിപാടിക്കിടെ ജോ ബൈഡൻ പറഞ്ഞിരുന്നു.
ചര്‍മത്തെ ബാധിക്കുന്ന അര്‍ബുദത്തിന് ചികിത്സ നേടിയതിനേക്കുറിച്ചാണ് ബൈഡന് പറഞ്ഞത്. കഴിഞ്ഞ ജനുവരിയില്‍ പ്രസിഡന്റായി ചുമതല ഏല്ക്കുന്നതിന് മുന്‍പേ രോഗ വിമുക്തനായെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നു.