മുംബൈ : ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങള്‍ കാരണം കുത്തനെ ഉയര്‍ന്ന പാചക എണ്ണ വില കുറയുന്നു, ഒരാഴ്ചയ്ക്കുള്ളില്‍ പാചക എണ്ണ വില കുറയും.
രാജ്യാന്തര വിപണിയില്‍ എണ്ണയുടെ വില കുറഞ്ഞതും ഇറക്കുമതി തീരുവ സര്‍ക്കാര്‍ കുറച്ചതാണ് രാജ്യത്ത് പാചക എണ്ണയുടെ വില കുറയാനുള്ള കാരണം. പാമോയില്‍, സൂര്യകാന്തി, സോയാബീന്‍, കടുക് എന്നീ എണ്ണകളുടെ വിപണി വില 15 മുതല്‍ 20 രൂപ വരെ കുറയുമെന്നാണ് റിപ്പോര്‍ട്ട്. അദാനി വില്‍മെര്‍, ഫോര്‍ച്യൂണ്‍, ധാര, മദര്‍ ഡയറി, ഫ്രീഡം, ജെമിനി തുടങ്ങിയ ബ്രാന്‍ഡുകളും എണ്ണ വില കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പാചക എന്ന വില വില കുറയുന്നതോടെ അനുബന്ധ ഉത്പന്നങ്ങളുടെ വിലയും കുറയും. പാമോയില്‍, സൂര്യകാന്തി, സോയാബീന്‍, കടുക് എണ്ണകള്‍ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെയും വില കുറയാന്‍ സാധ്യതയുണ്ട്. സോപ്പ്, ഷാംപൂ, ബിസ്ക്കറ്റ്, കേക്ക്, നൂഡില്‍സ് തുടങ്ങി വിവിധ ഉൽപന്നങ്ങളുടെ വില കുറഞ്ഞേക്കാം.
ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതില്‍തന്നെ പാം ഓയിലും സോയാബീന്‍ ഓയിലും ആണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ പ്രതിവര്‍ഷം 13.5 ദശലക്ഷം ടണ്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍ 8 മുതല്‍ 8.5 ദശലക്ഷം ടണ്‍ (ഏകദേശം 63 ശതമാനം) പാം ഓയില്‍ ആണ്. എണ്ണയുടെ വില കുറയുന്നതോടെ ഭക്ഷ്യ മേഖലയിലും വിലകുറവ് പ്രകടമാകും. ഉയരുന്ന പണപ്പെരുപ്പത്തില്‍ വലയുന്ന ജനങ്ങള്‍ക്ക് പാചക എന്ന വില കുറവ് ആശ്വാസം നല്‍കും. അടുക്കള ബഡ്ജറ്റ് കുറയ്ക്കാന്‍ ഇത് സഹായകമാകും.