തിരുവനന്തപുരം: സംസ്ഥാനത്ത് അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമ നിർമ്മാണം അന്തിമഘട്ടത്തിൽ. നിയമ പരിഷ്കരണ കമ്മീഷൻ സമർപ്പിച്ച കരട് ബിൽ ആഭ്യന്തരവകുപ്പിനെ പരിഗണനയിലാണ് ആണ്. താമസിയാതെ നിയമസഭയിൽ അവതരിപ്പിച്ച പുതിയ നിയമം പാസാക്കും. അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നവർക്ക് അഞ്ചു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ഉറപ്പാക്കുന്നതാണ് നിയമം.
മന്ത്രവാദം, കൂടോത്രം, നഗ്നരാക്കി നടത്തിയ്ക്കൽ, പ്രേത ബാധ ഒഴിപ്പിക്കൽ, നിധി തേടിയുള്ള ഉപദ്രവം, ചികിത്സ തടയൽ തുടങ്ങിയ അനാചാരങ്ങൾ ശിക്ഷാർഹമാണ്. മന്ത്രവാദത്തിന് പേരിൽ ഇതിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ കടുത്ത കുറ്റമാണ്. ഓരോന്നിനും ഉള്ള ശിക്ഷ കരടിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്ധവിശ്വാസവും അനാചാരവും തടയാൻ നിയമം കൊണ്ടുവരുമെന്ന് നേരത്തെ കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു. കരട് ബിൽ തയ്യാറാക്കാൻ ജസ്റ്റിസ് കെ ടി തോമസ് ചെയർമാൻ ആയ നിയമ പരിഷ്കരണ കമ്മീഷനെ ചുമതലപ്പെടുത്തി.
ക്രിമിനൽ നടപടികളാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതിനാൽ ആഭ്യന്തരവകുപ്പിൻ്റെയും വിശദ പരിശോധന ആവശ്യമാണ്. അതിനുശേഷമാകും നിയമസഭയിൽ ബിൽ അവതരിപ്പിക്കുന്നതടക്കമുള്ള തീരുമാനമെടുക്കുക.