![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/1246085-earthquake-1580261390.webp?resize=650%2C364&ssl=1)
തെക്കന്‍ പാകിസ്താനില്‍ വന്‍ ഭൂചലനം. 20 പേർ മരിച്ചു. 200 പേർക്ക് പരിക്കേറ്റു.വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി.ഭൂചലനത്തിൽ വീടുകളടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലയിടങ്ങളിലും വൈദ്യുതി ന്ധവും തടസപ്പെട്ടു. മരിച്ചവരില്‍ ഒരു സ്ത്രീയും ആറുകുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. അതിനാൽ തന്നെ മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കാമെന്നാണ് സൂചന.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി പ്രാദേശിക സര്‍ക്കാര്‍ അറിയിച്ചു. ബലൂചിസ്ഥാനിലെ ഹര്‍നൈയിലാണ് ഭൂചലനത്തിൽ കൂടുതല്‍ നാശനഷ്ടങ്ങലുണ്ടായത്. ഗതാഗത തടസവും മൊബൈല്‍ റേഞ്ച് നഷ്ടപ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു.
ബലൂചിസ്ഥാനിലെ പ്രവശ്യ തലസ്ഥാനമായ ക്വാറ്റയിലും ഭൂകമ്പമുണ്ടായി. 2015ല്‍ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 400ഓളം പേര് മരിച്ചിരുന്നു. 2006ല്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കൊല്ലപ്പെട്ടത് 73,000ത്തിലധികം ആളുകളാണ്.
പരിക്കേറ്റവരിൽ ഭൂരിഭാഗവും കൈകാലുകൾ ഒടിഞ്ഞവരാണ്. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഡസൻ കണക്കിന് ആളുകളെ തിരിച്ചയച്ചു. കുറഞ്ഞത് 40 പേരുടെയെങ്കിലും നില ഗുരുതരമാണെന്ന് ആശുപത്രിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ സഹൂർ തരിൻ കൂട്ടിച്ചേര്‍ത്തു.