എറണാകുളം : വിവാഹനിശ്ചയത്തിന് പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
പ്രതിശ്രുത വരൻ ചെങ്ങമനാട് സ്വദേശി അനന്തകൃഷ്ണനെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. യുവതി വനിതാ ഹെല്പ്പലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ മെയ് 23 നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം . പിറ്റേന്ന് മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഇയാൾ എത്തി തന്നെ കയറിപ്പിടിച്ച് മുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി
തുടർന്ന് ക്രൂരമായ ലൈംഗിക അതിക്രമമാണ് അനന്തകൃഷ്ണനിൽ നിന്നും നേരിടേണ്ടി വന്നത്.
ഇതിനെ എതിർത്ത് ചോദ്യം ചെയ്തതോടെ സ്ത്രീധനമായി 150 പവനും , കാറും തന്നില്ലെങ്കിൽ , വിവാഹത്തിൽ നിന്ന് പിന്മാറും എന്നും പറഞ്ഞ് അനന്തകൃഷ്ണൻ ഭീഷണിപ്പെടുത്തി
വിവാഹനിശ്ചയത്തിന് പിറ്റേന്നാണ് തനിക്കുനേരെ അനന്തകൃഷ്ണന്റെ ഭാഗത്തു നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത , ആക്രമണമുണ്ടായതെന്നാണ് യുവതിയുടെ വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്
ഇരുവരും കുറച്ചു കാലമായി അടുത്ത സൗഹൃദത്തിലായിരുന്നു. വീട്ടുകാർ ഇടപെട്ട് വിവാഹ നിശ്ചയം നടത്തി കൊടുക്കുകയായിരുന്നു എന്നാണ് സൂചന.
ഇടക്കാലത്ത്
ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 50,000/- രൂപ കൈക്കലാക്കുകയും ചെയ്തു.
വാഴക്കുളം പൊലീസ് ഇൻസ്പെക്ടർ എസ് അജയകുമാർ, എസ്.ഐ ഷാജി ആർ, അജിത് കുമാർ, എസ്.സി.പി.ഒ മാരായ ജോസഫ്, വർഗീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.