കോഴിക്കോട്: ഓണം- മുഹറം വിപണന മേളയിൽ നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവ്. 13 ഇനങ്ങൾക്കാണ് വിലക്കുറവ്. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ നടത്തുന്നത്താണ് ഈ മേള.
പൊതുവിപണിയിൽ 200 രൂപയുള്ള വെളിച്ചെണ്ണ 92 രൂപക്ക് മേളയിൽ ലഭ്യമാകും. 38 രൂപ നൽകേണ്ട പഞ്ചസാര 22 രൂപയാണ് വില.
മേളയിൽ വിലക്കുറവിൽ ലഭിക്കുന്ന ഇനങ്ങളും വിപണിവിലയും:
•ജയ അരി, കുറുവ അരി 25
•കുത്തരി 24
• പച്ചരി 23 (29 -30)
•പഞ്ചസാര 22 (38)
•വെളിച്ചെണ്ണ 92 (200)
•ചെറുപയര്‍ 74 (120)
•വന്‍ കടല 43 (100)
•ഉഴുന്ന് ബോള്‍ 66 (120)
•വന്‍പയര്‍ 45 (100)
•തുവരപ്പരിപ്പ് 65 (120)
•മുളക് ഗുണ്ടൂര്‍ 75 (250)
•മല്ലി 79 (120)
ജയ അരി, കുറുവ, കുത്തരി എന്നിവ അഞ്ചു കിലോ വീതവും പച്ചരി രണ്ടു കിലോയും പഞ്ചസാര ഒരു കിലോയും ലഭിക്കും. ബാക്കി സാധനങ്ങള്‍ 500 ഗ്രാം വീതമാണ് ലഭിക്കുക. 30 ലക്ഷം കുടുംബങ്ങളിലേക്ക് ഇതിന്റെ ആനുകൂല്യം എത്തിച്ചേരും.
റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ വിലവിവരപട്ടിക പ്രകാരമാണ് സാധനങ്ങള്‍ നല്‍കുന്നത്._
സംസ്ഥാനത്ത് 2000 ഓണം-മുഹറം വിപണികളാണ് കണ്‍സ്യൂമര്‍ ഫെഡ് ആരംഭിക്കുന്നത്. ആഗസ്റ്റ് 11 മുതല്‍ 20 വരെയാണ് മേള. സബ്സിഡി ഉൽപന്നങ്ങള്ക്കു പുറമെ സൗന്ദര്യ വർധക വസ്തുക്കളും വീട്ടുപകരണങ്ങളും 15 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ കണ്‍സ്യൂമര്‍ ഫെഡ് വില്പന നടത്തും._
മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 11ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് എം. മെഹബൂബ്, മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ. സനില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആദ്യ വില്പന നിര്‍വഹിക്കും. കണ്‍സ്യൂമര്‍ ഫെഡ് റീജനല്‍ മാനേജര്‍ സുരേഷ് ബാബു, അസി. റീജനല്‍ മാനേജര്‍ പ്രവീണ്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.