![](https://i0.wp.com/malluchronicle.com/wp-content/uploads/2021/08/images28629-2.jpeg?resize=650%2C433&ssl=1)
എബോള വൈറസ് പോലെയുള്ള മാർബർഗ് വൈറസിന്റെ സാന്നിദ്ധ്യം ആഫ്രിക്കയിൽ കണ്ടെത്തി. മാർബർഗ് വൈറസിന്റെ ആക്രമണത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിൽ ഒരാൾ മരണപ്പെട്ടതോടെയാണ് ഈ മാരക വൈറസിന്റെ സാന്നിദ്ധ്യം ലോകമറിയുന്നത്.
മാർബർഗ് വൈറസ്സാണ് മരണകാരണമെന്ന് ഗിനിയൻ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഈ വൈറസ് മൂലം രക്തം വാർന്നൊഴുകി മനുഷ്യർ മരിക്കുന്ന ഒരുതരം പനിയാണ് ഉണ്ടാവുക.
ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത് 1967-ൽ ജർമ്മൻ നഗരമായ മാർബർഗിലായിരുന്നു. ശേഷം ഇന്നുവരെ ഭീകരമായ 12 വ്യാപനങ്ങളിൽ അധികവും തെക്കൻ ആഫ്രിക്കയിലും കിഴക്കൻ ആഫ്രിക്കയിലുമായിരുന്നു. ഫ്രാങ്ക്ഫർട്ട്, ബെൽഗ്രേഡ്, സേർനിയ എന്നിവിടങ്ങളിൽ ഒരിക്കൽ ഒരേസമയം ഈ വൈറസിന്റെ വ്യാപനം നടന്നിട്ടുണ്ടായിരുന്നു. എന്നാൽ, പശ്ചിമ ആഫ്രിക്കയിൽ വൈറസിന്റെ സാന്നിദ്ധ്യം ഇതാദ്യമായാണ് കണ്ടെത്തുന്നത്.