ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു..
ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. അമ്മ മിനിയാണ് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കുഞ്ഞിന്റെ മൃതദേഹം കിണറ്റിലിട്ടത്.
ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. അമ്മ മിനിയാണ് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കുഞ്ഞിന്റെ മൃതദേഹം കിണറ്റിലിട്ടത്.
സൗദി പൗരനെ പറ്റിച്ച് മലയാളി 27 കോടിയിലേറെ രൂപയുമായി മുങ്ങിയതായി പരാതി. മലപ്പുറം സ്വദേശി ശമീലിനെതിരെ ഇബ്രാഹിം ഒഥൈബി എന്ന സൗദി പൗരനാണ് ആരോപണം ഉന്നയിച്ചത്. കേസില്‍ സൗദി പൗരന് അനുകൂലമായി കോടതി വിധിയുണ്ടെങ്കിലും പ്രതി രാജ്യത്ത് ഇല്ലാത്തതിനാല്‍ നടപടി സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല.
നടന്നുപോകുമ്പോൾ റോഡരികിലെ സ്ലാബിനിടയില്‍ കാൽ കുടുങ്ങി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. ചാവക്കാട് സബ് ജയിലിന് മുമ്പിലുള്ള കാനയുടെ സ്ലാബിന്റെ വിടവില്‍ കാല് കുടുങ്ങിയാണ് ഒരുമനയൂര്‍ ഒറ്റതെങ്ങ് കരുമത്തില്‍ സുരേഷ് ഭാര്യ സിന്ധു (46) വിന് പരുക്കേറ്റത്.
126 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസിൽ തൃശൂർ ആസ്ഥാനമായുള്ള ഹൈ റിച്ച് ഷോപ്പി കമ്പനി ഡയറക്ടർ പ്രതാപൻ റിമാൻഡിൽ
യുവ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനിയായ ഡോ. ഷഹാനയാണ് മരിച്ചത്.
നീന്തല്‍കുളത്തില്‍ മൊബൈൽ ഫോൺ നഷ്ടപ്പെട്ട് വിഷമിച്ച വിദ്യാർത്ഥിക്ക് തുണയായി പൊന്നാനി ഫയർ ഫോഴ്സ്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കൂട്ടുകാരൊത്ത് ചങ്ങരംകുളം പുത്തന്‍കുളത്തില്‍ എത്തിയപ്പോഴാണ് കയ്യിൽ നിന്നും
വിലയേറിയ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത്.
തൃശ്ശൂർ വിജിലൻസ് കോടതിയിൽ പാമ്പ് കയറി. കോടതി ഹാളിന് പുറത്തിരുന്ന സാക്ഷിയാണ് ജീവനക്കാർ ഇരിക്കുന്ന
ക്യാബിനിൽ പാമ്പിനെ കണ്ടത്. ഇതോടെ ഒരുമണിക്കൂറോളം കോടതിയുടെ പ്രവർത്തനം തടസ്സപ്പെട്ടു.
ഗുണ്ടാ ആക്റ്റ് പ്രകാരം തൃശൂരില്‍ നിന്ന് നാടുകടത്തിയ പ്രതിയുള്‍പ്പെടെ മൂന്ന് പേര് എംഡിഎംഎയും കഞ്ചാവുമായി പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ ചെറുവത്തേരി അറയ്ക്കല്‍ വീട്ടില്‍ ലിതിന് (31), ഒല്ലൂക്കര കാളത്തോട് കുണ്ടില്‍ വീട്ടില്‍ സജിത്ത് (31), വടുക്കര നെല്ലിശ്ശേരി വീട്ടില്‍ റോയ് എന്ന വെള്ള റോയ് (42) എന്നിവരെയാണ് ആലത്തൂര്‍ പൊലീസും പാലക്കാട് ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
അതിരപ്പിള്ളി മലക്കപ്പാറയിൽ പുഴുവരിച്ച നിലയിൽ കണ്ടതെന്ന് പരാതി ഉയർന്ന ആദിവാസി വയോധിക മരിച്ചു. വീരാൻകുടി ഊരിലെ കമലമ്മ പാട്ടി (98) ആണ് ഇന്ന് രാവിലെ മരിച്ചത്.
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നിർണായകമായി അജ്ഞാത ഫോൺ കോൾ. കുഞ്ഞ് തങ്ങളുടെ പക്കൽ ഉണ്ടെന്നും, അഞ്ച് ലക്ഷം രൂപ തന്നാൽ കുഞ്ഞിനെ വിട്ടു നൽകാമെന്നും പറഞ്ഞാണ് സന്ദേശമെത്തിയത്.
You cannot copy content of this page