തിരുവനന്തപുരം: നിയമനിർമ്മാണ സഭകളിൽ നടക്കുന്ന പ്രതിഷേധങ്ങളെ ക്രിമിനൽ കേസായി ചുരുക്കി വ്യാഖ്യാനിക്കാനുള്ള ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സ്പീക്കർ എംബി രാജേഷ് പറഞ്ഞു.
ജനാധിപത്യം ദുർബലമാക്കാനും ജനപ്രതിനിധികളെ കോടതി കയറ്റാനും ഇതുപയോഗിക്കപ്പെടാമെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു. എന്നാൽ കേരള നിയമസഭയിലേതുപോലുള്ള സംഘർഷ സംഭവങ്ങൾ ആവർത്തിക്കരുത്. ഇത്തരം പ്രതിഷേധങ്ങളെ അതത് സാഹചര്യങ്ങളിൽ മാത്രമായി ചുരുക്കി വിലയിരുത്തുന്നത് ഉചിതമാകില്ലെന്നും സ്പീക്കർ മാധ്യാമങ്ങളോട് വെളിപ്പെടുത്തി