1981ലെ സാമുദായിക ലഹളകളെത്തുടർന്നാണ് ബിഹാറിലെ മാഡി ഗ്രാമത്തിലെ അവസാനത്തെ മുസ്ലിം കുടുംബവും നാടുവിട്ടത്. അതിനുശേഷം ഒറ്റ മുസ്ലിം കുടുംബവും മാഡിയിലേക്ക് തിരിച്ചെത്തിയില്ല . ഇതോടെ മുസ്ലിം പള്ളിയുടെ പരിപാലനം ഇവിടത്തെ ഹൈന്ദവ സഹോദരങ്ങൾ ഏറ്റെടുക്കുകയായിരുന്നു.