
മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്തിരം ഉദ്ഘാടനം ചെയ്യും. എന്നാൽ ഉദ്ഘാടന ചടങ്ങിൽ ഒട്ടുമിക്ക പ്രതിപക്ഷ പാർട്ടികളും പങ്കെടുക്കില്ല. മാത്രവുമല്ല ഇതുവരെ 20 പ്രതിപക്ഷ പാർട്ടികൾ പുതിയ പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണ്, പ്രധാനമന്ത്രിയല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. മറുവശത്ത്, പ്രതിപക്ഷത്തിന്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി പറയുന്നുണ്ട്.
അതിനിടെ, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന പരിപാടികള്‍ തയ്യാറായിട്ടുണ്ട്. ഏത് സമയത്താണ് പരിപാടിയെന്നും പാർലമെന്റിന്റെ ഉദ്ഘാടന പരിപാടി എത്ര മണിക്കൂർ നീണ്ടുനിൽക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ ഔദ്യോഗിക പരിപാടി ഇനിയും വരാനിരിക്കുന്നതേയുള്ളൂ.
മെയ് 28 ന് രാവിലെ 7.30ന് പാർലമെന്റ് വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്‌ക്കു സമീപം യജ്ഞത്തോടെയാണ് ആദ്യഘട്ടം. തുടർന്ന് ഹവനവും പൂജകളും നടക്കും. പ്രധാനമന്ത്രി മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കർ, മന്ത്രിമാർ എന്നിവർ ഈ പൂജയിൽ പങ്കെടുക്കും.
തുടർന്ന്, അധികാരത്തിന്റെയും നീതിയുടെയും കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോൽ ലോക്സഭയ്‌ക്കുള്ളിൽ സ്ഥാപിക്കും. രാവിലെ 9.00ന് പ്രാർത്ഥനാ സമ്മേളനം നടക്കും. ശങ്കരാചാര്യമഠത്തിലെ സ്വാമിമാരും, നിരവധി വേദപണ്ഡിതന്മാരും സന്യാസിമാരും വിവിധ മതങ്ങളിലെ പണ്ഡിതന്മാരും പുരോഹിതന്മാരും ഈ പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുക്കും.
രണ്ടാം ഘട്ടം ഉച്ചയ്ക്ക് 12 മുതൽ ദേശീയ ഗാനത്തോടെ ആരംഭിക്കും. ഇതിനിടയിൽ രണ്ട് ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും. തുടർന്ന് ഹരിവംശിന്റെ സന്ദേശം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ വായിക്കും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും രാജ്യസഭയിൽ പ്രസംഗിക്കും. ഖാർഗെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രാജിവെച്ചെങ്കിലും അദ്ദേഹത്തിന്റെ രാജി ഇതുവരെ സ്വീകരിക്കാത്തതിനാൽ അദ്ദേഹം ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയാണ്.
ഉദ്ഘാടന പരിപാടി ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചെങ്കിലും. ഇത്തരമൊരു സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നു. ലോക്‌സഭാ സ്പീക്കറും പ്രസംഗിക്കും. ഇതിന് ശേഷം നാണയങ്ങളും സ്റ്റാമ്പുകളും പുറത്തിറക്കും. പ്രധാനമന്ത്രി മോദി അവസാനത്തെ പ്രസംഗം നടത്തും, ഉച്ചയ്ക്ക് 2:30 ന് പരിപാടി അവസാനിക്കും