
കോട്ടയം: പഴയിടം ഇരട്ടക്കൊലപാതക കേസ് പ്രതി അരുൺ ശശിയ്ക്ക് വധശിക്ഷ. കോട്ടയം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി നടത്തിയത് അതിക്രൂരമായ കൊലപാതകമാണെന്ന് കോടതി നിരീക്ഷിച്ചു.
അപൂർവങ്ങളിൽ അപൂർവമായ കേസാണ് പഴയിടം കേസ്. സംരക്ഷിക്കാൻ ബാധിതയുള്ള ആൾ കൊലപ്പെടുത്തുകയായിരുന്നു എന്നും കോടതി വ്യക്തമാക്കി.2013 ഓഗസ്റ്റ് 28 നാണ് കൊലപാതകം നടന്നത്.
കൊല്ലപ്പെട്ട ദമ്പതികളായ ഭാസ്കരനും, തങ്കമ്മയും പ്രതി അരുൺകുമാറിന്റെ അച്ഛന്റെ സഹോദരിയും ഭർത്താവും ആണ്. സ്വർണവും പണംവും തട്ടിയെടുക്കുന്നതിനായിരുന്നു കൊലപാതകം അരുൺകുമാർ ഇവരെ കൊന്നത്.
തലയ്ക്കു പിന്നിൽ ചുറ്റിക കൊണ്ട് അടിച്ചു മുറിവേൽപിച്ച ശേഷം മുഖത്ത് തലയണ അമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
ആഴ്ചകൾക്ക് ശേഷം അരുണിനെ വഴിയാത്രക്കാരിയുടെ മാല മോഷ്ടിച്ചതിനു കോട്ടയത്ത് അറസ്റ്റ് ചെയ്തതോടെയാണു കൊലപാതക കേസും തെളിഞ്ഞത്.പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ ജിതേഷ് ഹാജരായി.