ഗുണ്ടകൾക്കെതിരെ കർശന നടപടി; തൃശൂർ സിറ്റി പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ നിരവധി ഗുണ്ടകൾ പിടിയിൽ..

Spread the love

തൃശൂർ: സിറ്റി പോലീസ് ഇന്നലെ നടത്തിയ വ്യാപക പരിശോധനയിൽ 127 കേസുകൾ രജിസ്റ്റർ ചെയ്തു. ക്രിമിനൽ പശ്ചാത്തലമുള്ളവർ താമസിക്കുന്ന 221 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

W3Schools.com

മുൻകാലങ്ങളിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ, ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളവർ, പോലീസ് സ്റ്റേഷനുകളിലെ കെ.ഡി. ലിസ്റ്റിൽ ഉൾപ്പെട്ടവർ, ക്രമസമാധാന ലംഘംനം സൃഷ്ടിക്കാൻ സാധ്യതയുള്ളവർ തുടങ്ങിയവരുടെ താമസസ്ഥലങ്ങളിലും, മയക്കുമരുന്ന് വിൽപ്പനക്കാരും ഗുണ്ടകളും തമ്പടിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിലുമാണ് പരിശോധനകൾ നടത്തിയത്.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ IPS ന്റെ നേതൃത്വത്തിൽ തൃശൂർ, ഒല്ലൂർ, ഗുരുവായൂർ, കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണർമാർ ചേർന്നാണ് പരിശോധനകൾ നടത്തിയത്.

04.02.2023 രാത്രി ആരംഭിച്ച പരിശോധന പുലർച്ചെ വരെയും തുടർന്നു. ആകെ 221 കേന്ദ്രങ്ങളിലായി നടത്തിയ റെയ്ഡിൽ 127 പേർക്കെതിരെയാണ് ക്രിമിനൽ നടപടിക്രമം 151 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കരുതൽ നടപടികൾ സ്വീകരിച്ചത്.

വിവിധ ക്രിമിനൽ കേസിൽ ഉൾപ്പെട്ട 10 പേരെയും കോടതിയിൽ നിന്നും ജാമ്യമെടുത്ത് മുങ്ങി നടന്നിരുന്ന 48 വാറണ്ട് പ്രതികളേയും പിടികൂടാനായി.

ലൈസൻസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടോ എന്നറിയുന്നതിനായി ജില്ലയിലെ 15 ആയുധലൈസൻസുകളും, സ്ഫോടകവസ്തു നിർമാണ കേന്ദ്രങ്ങളും പരിശോധനക്ക് വിധേയമാക്കി.

തൃശൂർ സിറ്റി പോലീസ് പരിധിയിലെ 20 പോലീസ് സ്റ്റേഷനുകളിലായി നടത്തിയ റെയ്ഡിന് അതാത് സ്റ്റേഷൻ ഹൌസ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് പരിശോധനകൾ സംഘടിപ്പിച്ചത്.

പോലീസ് പരിശോധന നടത്തുമ്പോൾ സ്ഥലത്തില്ലാതിരുന്ന ഗുണ്ടകളുടെ നടപ്പാവസ്ഥ വിശദ പരിശോധനക്ക് വിധേയമാക്കുമെന്നും ക്രമസമാധാന ലംഘംനം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ IPS അറിയിച്ചു.

പരിശോധനയുടെ വിശദ വിവരങ്ങൾ.

പരിശോധിച്ച ഹോട്ടലുകൾ – 40
ബാർ ഹോട്ടലുകൾ – 26.
കാപ്പ നിയമപ്രകാരം നടപടി നേരിട്ടവരെ പരിശോധിച്ചത് – 10
രാതികാല വാഹന പരിശോധനയിൽ പരിശോധിച്ച വാഹനങ്ങൾ – 832.
അറസ്റ്റുചെയ്യപ്പെട്ട മുൻകാല കുറ്റവാളികൾ – 38.
ആയുധങ്ങളുടേയും, സ്ഫോടക വസ്തുക്കളുടേയും ലൈസൻസ് കേന്ദ്രങ്ങളിൽ പരിശോധന – 15.
മോട്ടോർ വാഹന നിയമലംഘനം ഉൾപ്പെടെയുള്ള മറ്റ് കുറ്റകൃത്യങ്ങൾ കണ്ടെത്തിയത് – 16.

About Post Author

Related Posts

എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യാ ശ്രമം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനി..

Spread the love

ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജന്മനാട്ടിലേക്കുള്ള അവസാന യാത്രയിൽ ഇന്നസെന്റ് ; ഉച്ചയോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തും..

Spread the love

അന്തരിച്ച നടൻ ഇന്നസെൻ്റിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിയോടെ ആശുപത്രിയിൽ നിന്നും കടവന്ത്രിയിലെ ഇൻഡോ‍ർ സ്റ്റേഡിയത്തിൽ ഇന്നസെൻ്റിൻ്റെ മൃതദേഹമെത്തിച്ചിരുന്നു.

സൽമാൻഖാന് വധഭീഷണി; പ്രതി പിടിയിൽ

Spread the love

മാർച്ച് 18 നാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴി സൽമാനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന് നടൻ്റെ പരാതിയിൽ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു.

സ്വർണ്ണവില വീണ്ടും കുറഞ്ഞു

Spread the love

മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ; സംഭവം തൃശൂരിൽ..

Spread the love

പിതാവിന്‍റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കള്‍ കണ്ടത് 88 കാരനോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരത. പുതുവത്സര ദിനത്തില്‍ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധന്‍ ആരോഗ്യം വഷളായി ഫെബ്രുവരിയിലാണ് മരിച്ചത്. പ്രായമായി കിടപ്പിലായ രോഗിയെ ചികിത്സിക്കാനെത്തി പീഡിപ്പിച്ചതിന് ഹോം നഴ്സ് അറസ്റ്റിലുമായി.

ഇന്നസെന്റിന്റെ മരണം അർബുദം മൂലമല്ല ; ഡോക്ടറുടെ വെളിപ്പെടുത്തൽ..

Spread the love

ഇന്നസെന്റിന്റെ മരണകാരണം ക്യാന്‍സര്‍ രോഗം മടങ്ങി വന്നതല്ലെന്ന് അദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയമാക്കിയ ഡോ. വി പി ഗംഗാധരന്‍. പ്രിയ താരത്തിന്റെ മരണ കാരണം കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

You cannot copy content of this page