ബോംബ് നിർമിക്കുന്നതിനിടെ സ്ഫോടനം; ഗുണ്ടാനേതാവിന് ഗുരുതര പരിക്ക്, ഇരുകൈയും മുറിച്ചുമാറ്റി

Spread the love

ചെന്നൈ: നാടൻ ബോംബ് നിർമിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനത്തിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ രണ്ടു കൈകളും തകർന്നു. ചെന്നൈയിലെ ഗുണ്ടാ നേതാവ് ഒട്ടേരി കാർത്തിക്കിന്റെ കൈകളാണ് സ്ഫോടനത്തിൽ നഷ്ടമായത്. ഇയാളുടെ കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

W3Schools.com

സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒട്ടേരി കാർത്തിയുടെ കൈകൾ ഗുരുതര മുറിവിനെ തുടർന്ന് മുറിച്ചു മാറ്റുകയായിരുന്നു.

മറ്റൊരു ക്രിമിനലായ വിജയകുമാറിന്റെ വീടിന്റെ മേൽക്കൂരയിൽ ഇയാൾക്കൊപ്പം ചേർന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പുഴൽ ജയിലിൽ കഴിയുമ്പോഴാണ് വിജയകുമാറുമായി കാർത്തി പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

രണ്ട് ദിവസം മുമ്പ് അമ്പത്തൂരിലെ ഒറഗഡത്തിന് സമീപം നായ്ക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന ഇയാൾ വിജയകുമാറിനെ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബോംബ് നിർമാണം നടന്നതും സ്ഫോടനമുണ്ടയതും.ബോംബുകൾ നിർമിച്ചതിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ക്രിമിനൽ റെക്കോർഡുള്ള കുറ്റവാളികൾ ബോംബുകൾ നിർമിക്കാൻ ആവശ്യമായ രാസവസ്തുക്കൾ സംഘടിപ്പിച്ചതിനെ കുറിച്ച് പൊലീസ് അറിയാതെ പോയത് വിമർശനത്തിന് കാരണമായിട്ടുണ്ട്.

About Post Author

Related Posts

ചേർപ്പിലെ സദാചാരക്കൊല; വിദേശത്തേക്ക് കടന്ന പ്രതീയടക്കം മൂന്ന്പേർ കൂടി അറസ്റ്റിൽ..

Spread the love

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടനെ ആയിരുന്നു അഭിലാഷ് പിടിയിലായത്.

തൃശൂര്‍ ചേലക്കരയില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു.

Spread the love

കോട്ടയം സ്വദേശി ജോര്‍ജാണ് (60) കുത്തേറ്റ് മരിച്ചത്. തമിഴ്നാട് സ്വദേശി പളനിസ്വാമി, മകന്‍ സുധാകരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും..

Spread the love

തൃശൂരിൽ മിന്നൽ ചുഴലിയും ശക്തമായ കാറ്റും കനത്ത മഴയും. തൃശൂർ കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് കനത്ത മഴയും ശക്തമായ കാറ്റും വീശിയത്. മേഖലയിൽ വ്യാപകമായ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്.
ആളപായം ഉള്ളതായി റിപ്പോർട്ടുകളില്ല.

ഏറെ നാളത്തെ ആഗ്രഹം; ബൈക്ക് വാങ്ങാൻ 90,000 രൂപയുടെ നാണയങ്ങൾ ചാക്കിൽ ചുമന്ന് യുവാവ് ഷോറൂമിൽ, കണ്ണ് തള്ളി ജീവനക്കാർ!

Spread the love

ചില്ലറ നാണയങ്ങൾ നൽകിയതിൽ ഖേദം പ്രകടിപ്പിക്കാതെ എല്ലാ നാണയങ്ങളും ഷോറൂം ജീവനക്കാർ എണ്ണി തിട്ടപ്പെടുത്തി.   തുടർന്ന് അസമിൽ നിന്നുള്ളയാളെ വാഹനം വാങ്ങാൻ അനുവദിച്ചു.

ഹയർ സെക്കണ്ടറി സീറ്റുകൾ പുനഃക്രമീകരിക്കും : മന്ത്രി വി. ശിവൻകുട്ടി

Spread the love

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സീറ്റുകൾ പുനഃക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ സീറ്റുകളാണ് പുനക്രമീകരിക്കുക. ജില്ല, താലൂക്ക് തലത്തിലെ സീറ്റുകളുടെ കുറവ് സംബന്ധിച്ച് പഠനം നടത്താൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏപ്രിൽ മൂന്നിന് ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്..

Spread the love

ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യവുമായി ഇടുക്കി ജില്ലയിൽ ഇടതു മുന്നണി ഹർത്താൽ പ്രഖ്യാപിച്ചു. ഏപ്രിൽ 3 നാണ് ഇടുക്കിയിൽ എൽ ഡി എഫ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

Leave a Reply

You cannot copy content of this page