ഇൻസ്റ്റാഗ്രാം ചതിച്ചു; വെള്ളിയാഴ്ച പള്ളിയിൽ പോകുന്നവരുടെ കടയിൽ മോഷണം, പ്രതി പിടിയിൽ

Spread the love

കോഴിക്കോട്: വെള്ളിയാഴ്ചകളിൽ ജുമാ നിസ്കാരങ്ങളിൽ പോകുന്നവരുടെ കടകളിൽ കയറി മോഷണം നടത്തുന്ന യുവാവിനെ കുടുക്കിയത് ഇൻസ്റ്റഗ്രാം. കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ പുത്തൻ വീട്ടിൽ പി വി അബിൻ (26)നെ ആണ് നടക്കാവ് ഇൻസ്പെക്ടർ പി കെ ജിജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോഴിക്കോട് നഗരങ്ങളിൽ വെളളിയാഴ്ച ദിവസങ്ങളിൽ ഉച്ച സമയത്ത് പ്രാർത്ഥനക്ക് വേണ്ടി പള്ളികളിൽ പോകുന്ന ആളുകളുടെ കടകൾ നിരീക്ഷിച്ച് കടയിൽ ആളുകളില്ലെന്ന് ഉറപ്പ് വരുത്തി പണവും വിലപ്പിടിപ്പുള്ള സാധനങ്ങളും മോഷ്ട്ടിക്കുന്നതാണ് യുവാവിന്റെ രീതി.

W3Schools.com

ഈ മാസം 13 ന് അഴക്കൊടി ക്ഷേത്രത്തിന് സമീപമുള്ള പി എസ് ഓൾഡ് മെറ്റൽസ് എന്ന സ്ഥാപനത്തിലെ ജോലിക്കാർ ഉച്ചയ്ക്ക് പ്രാർത്ഥനക്കായി പളളിയിൽ പോയ സമയം നോക്കി മതിൽ ചാടി അകത്ത് കയറി മേശവലിപ്പിലുണ്ടായിരുന്ന 20,000 രൂപ മോഷ്ടിച്ചിരുന്നു. മോഷണ സമയത്ത് അവിടെ ഉണ്ടായിരുന്ന സിസിടിവി ശ്രദ്ധയിൽപെട്ടതോടെ പ്രതി ‘മേക്കോവർ‘ നടത്തുകയായിരുന്നു. പൊലീസുകാർ തിരിച്ചറിയാതിരിക്കാൻ നീട്ടിവളർത്തിയ മുടി പൂർണമായും നീക്കം ചെയ്തു.

പൊലീസിന്റെ ലിസ്റ്റിൽ ഉൾപെട്ടെങ്കിലും രൂപമാറ്റം പ്രതിയിലേക്കുള്ള അന്വേഷണത്തിന് തടസമായി. സംശയം തോന്നിയ അന്വേഷണ സംഘം പ്രതിയുടെ ഇൻസ്റ്റാഗ്രാമിൽ നോക്കിയതോടെയാണ് ‘മേക്കോവർ‘ നാടകം പൊളിഞ്ഞത്. നീട്ടിയ മുടിയോടു കൂടിയ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ നിന്ന് കണ്ടതോടെ സിസിടിവി ദൃശ്യം പ്രതിയുടേതാണെന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടക്കാവ് പൊലീസ് അബിനെ തന്ത്രപരമായി പിടികൂടുകയായിരുന്നു. മോഷണ സമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ വരെ കനോലി കനാലിൽ ഉപേക്ഷിച്ചു തെളിവുകൾ നശിപ്പിക്കാനും ഇയാൾ ശ്രമിച്ചിരുന്നു.

മുൻപും പല കേസുകളിലും ഉൾപ്പെട്ട ആളാണ് ഇയാൾ. അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നടക്കാവ് പൊലീസ് സബ് ഇൻസ്പെക്ടറായ എസ് ബി കൈലാസ് നാഥ് , അസിസ്റ്റ്ൻ്റൻ്റ് സബ് ഇൻസ്പെക്ടറായ ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം വി ശ്രീകാന്ത്, ഹരീഷ് കുമാർ സി, ലെനീഷ് പി എം ജിത്തു.ബബിത്ത് കുറുമണ്ണിൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

About Post Author

Related Posts

തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും..

Spread the love

തൃശൂരിൽ മിന്നൽ ചുഴലിയും ശക്തമായ കാറ്റും കനത്ത മഴയും. തൃശൂർ കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് കനത്ത മഴയും ശക്തമായ കാറ്റും വീശിയത്. മേഖലയിൽ വ്യാപകമായ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്.
ആളപായം ഉള്ളതായി റിപ്പോർട്ടുകളില്ല.

ഏറെ നാളത്തെ ആഗ്രഹം; ബൈക്ക് വാങ്ങാൻ 90,000 രൂപയുടെ നാണയങ്ങൾ ചാക്കിൽ ചുമന്ന് യുവാവ് ഷോറൂമിൽ, കണ്ണ് തള്ളി ജീവനക്കാർ!

Spread the love

ചില്ലറ നാണയങ്ങൾ നൽകിയതിൽ ഖേദം പ്രകടിപ്പിക്കാതെ എല്ലാ നാണയങ്ങളും ഷോറൂം ജീവനക്കാർ എണ്ണി തിട്ടപ്പെടുത്തി.   തുടർന്ന് അസമിൽ നിന്നുള്ളയാളെ വാഹനം വാങ്ങാൻ അനുവദിച്ചു.

ഹയർ സെക്കണ്ടറി സീറ്റുകൾ പുനഃക്രമീകരിക്കും : മന്ത്രി വി. ശിവൻകുട്ടി

Spread the love

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സീറ്റുകൾ പുനഃക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ സീറ്റുകളാണ് പുനക്രമീകരിക്കുക. ജില്ല, താലൂക്ക് തലത്തിലെ സീറ്റുകളുടെ കുറവ് സംബന്ധിച്ച് പഠനം നടത്താൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏപ്രിൽ മൂന്നിന് ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്..

Spread the love

ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യവുമായി ഇടുക്കി ജില്ലയിൽ ഇടതു മുന്നണി ഹർത്താൽ പ്രഖ്യാപിച്ചു. ഏപ്രിൽ 3 നാണ് ഇടുക്കിയിൽ എൽ ഡി എഫ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

ചാവക്കാട് മന്ദലാംകുന്നിൽ യുവാവിന് കുത്തേറ്റു..

Spread the love

ചാവക്കാട് മന്ദലാംകുന്ന് ബീച്ചിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു.

ചാവക്കാട്‌ എടക്കഴിയൂരിൽ അയൽവാസിയായ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതിക്ക് കഠിന തടവ്..

Spread the love

ചാവക്കാട് എടക്കഴിയൂരിൽ അയൽ വാസിയായ കുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിന് 8 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.

Leave a Reply

You cannot copy content of this page