
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹ്യ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ ഉത്തരവിൽ പറയുന്നു.
കടകള്‍, തിയേറ്ററുകള്‍ അടക്കം എല്ലാ സ്ഥാപനങ്ങളിലും കൈ ശുചിയാക്കുന്നതിനായി സാനിറ്റൈസര്‍, സോപ്പ്, വെള്ളം സൗകര്യങ്ങള്‍ ഒരുക്കണം. കേരള സാംക്രമിക രോഗങ്ങൾ ആക്ട് പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാന ഖജനാവ് പൂച്ച പെറ്റു കിടക്കുന്നതിനാൽ പൂട്ടി. അപ്പൊൾ ശമ്പളം പെൻഷൻ കൊടുക്കാൻ കാശു വേണം ക്ലിഫ് ഹൗസിലെ പശുക്കൾക്ക് പിണ്ണാക്ക് വാങ്ങാൻ കാശു വേണം. അപ്പൊൾ മാസ്കിൻ്റെ പേരിൽ പിഴ ഇടാക്കി ഇതൊക്കെ നടത്താൻ ഖജനാവ് നിറക്കാൻ നോക്കുന്നു. പാവം പൊതുജനത്തിൻ്റെ ജീവിതം കുട്ടിച്ചൊരാക്കുന്ന കമ്മ്യൂണിസ്റ് കാപലികരെ യമരജന് പോലും വേണ്ട എന്നായി