തിരുവനന്തപുരം: പാല് വില ഉയർത്തിയേക്കാം എന്ന് മന്ത്രി ജെ ചിഞ്ചുറാണി.
എത്ര രൂപ കൂട്ടണമെന്നത് മില്‍മയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
വിലകൂട്ടാതെ തരമില്ലെന്നും മന്ത്രി പറഞ്ഞു.
വിലക്കയറ്റത്തിൽ ജനങ്ങൾ ആശങ്ക പ്രകടിപ്പിക്കുമ്പോഴാണ മിൽമയുടെ പുതിയ തീരുമാനം. പാൽ വിലയും ഉൽപാദന ചിലവും തമ്മിലുള്ള അനുപാതത്തിലെ വ്യതിയാനം സൂചിപ്പിച്ചാണ് മിൽമയുടെ നടപടി. 9 രൂപയോളം പാൽ വില ഉയർത്താനാണ് മിൽമ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചസിൽവർ ലൈൻ ചർച്ചയായില്ല ; കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയൻ.. നടത്തി ഈ മാസം അവസാനമാണ് വില വർദ്ധനവ് നിലവിൽ വരുത്താൻ സാധ്യമാവുക.
വിഷയം പഠിച്ച വെറ്റിനറി, കാർഷിക സർവകലാശാലകളിലെ വിദഗ്ധർ പാൽ വില പത്ത് രൂപയോളം കൂട്ടണമെന്ന് ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാൽവില കുത്തനെ കൂട്ടാൻ മിൽമ ഒരുങ്ങുന്നത്. ഒരു ലിറ്റർ പാൽ ഉല്‍പ്പാദിപ്പിക്കുമ്പോള്‍, കർഷകന് എട്ട് രൂപ 57 പൈസയുടെ നഷ്ടം നേരിടുന്നുണ്ട്. ഇത് നികത്താനാണ് വിലവർധന എന്നാണ് മിൽമയുടെ വിശദീകരണം. 2019 സെപ്തംബർ 19 നാണ് മിൽമ പാലിൻ്റെ വില അവസാനമായി കൂട്ടിയത്. നാല് രൂപയായിരുന്നു അന്നത്തെ വർധന. ഈ വർഷം ജൂലൈ 18 ന് പാൽ ഉത്പന്നങ്ങൾക്കും മിൽമ വില കൂട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും വില ഉയർത്താൻ ഉള്ള തീരുമാനം.