
സിനിമയെ വെല്ലുന്ന പ്രണയം. ആ പ്രണയം തെളിയിക്കാൻ ബുദ്ധിശൂന്യമായ പ്രവർത്തികൾ ചെയ്യുന്നവരുടെ എണ്ണവും കുറച്ചൊന്നുമല്ല. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് അസമിൽ നിന്നുള്ള വാർത്ത. സ്വന്തം ജീവൻ പണയപ്പെടുത്തി പ്രണയം പ്രകടിപ്പിച്ച ഒരു പെൺകുട്ടിയെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ.
എച്ച്ഐവി രോഗമുള്ള തൻ്റെ കാമുകന്റെ രക്തം സ്വന്തം ശരീരത്തിലേക്ക് കുത്തിവെച്ച്
പ്രണയം തെളിയിച്ചിരിക്കുകയാണ് പെൺകുട്ടി.
അസമിലെ സുൽകുച്ചി ജില്ലയിലാണ് സംഭവം നടന്നത്. ഹാജോയിലെ സത്തോളയിൽ നിന്നുള്ള ആളാണ് കാമുകൻ. ഫേസ്ബുക്ക് വഴിയാണ് ഇവർ പരിചയപ്പെട്ടത്.
15 വയസ്സാണ് പെൺകുട്ടിയുടെ പ്രായം. പരിചയപ്പെട്ടു 3 കൊല്ലം കൊണ്ട് ഇവരുടെ ബന്ധം ദൃഢമായി. പലതവണ ഒളിച്ചോടിയെങ്കിലും ഇവരെ മാതാപിതാക്കൾ തിരികെ കൊണ്ടുവന്നു. എന്നാൽ ഇത്തവണ സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവെയ്ക്കുകയായിരുന്നു പെൺകുട്ടി ചെയ്തത്. പെൺകുട്ടി ഇപ്പോൾ മെഡിക്കൽ നിരീക്ഷണത്തിലാണ്. സംഭവത്തിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.