ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ സൂര്യയും അജയ് ദേവ്ഗണുമാണ്. മികച്ച നടി മലയാളിയായ അപർണ ബാലമുരളിയാണ്. മികച്ച സഹനടനുള്ള പുരസ്കാരം ബിജുമേനോൻ നേടി. മികച്ച സിനിമ സൂര്രൈ പോട്ര്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയ്ക്കാണ്.
മികച്ച മലയാള ചിത്രമായി തിങ്കളാഴ്ച നിശ്ചയം തെരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമ വാങ്കിന് പ്രത്യേക പരാമർശം ലഭിച്ചു. വിപുല്‍ ഷായാണ് ജൂറി ചെയര്മാന്. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. മികച്ച സംഘട്ടനത്തിനുള്ള പുരസ്കാരം അയ്യപ്പനും കോശിയും നേടി.
മികച്ച വിദ്യാഭ്യാസ ചിത്രമായി നന്ദൻ സംവിധാനം ചെയ്ത ഡ്രീമിങ് ഓഫ് വേര്‍ഡ്സ് (മലയാളം) തെരഞ്ഞെടുത്തു. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിനും ഉത്തർപ്രദേശിനും പ്രത്യേക പരാമർശം ലഭിച്ചു. സിനിമാ സംബന്ധിയായ പുസ്തകമായി ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമാ പുസ്തകം പ്രത്യേക പരാമർശത്തിന് അനൂപ് രാമകൃഷ്ണന്റെ ‘എം ടി; അനുഭവങ്ങളുടെ പുസ്തകം’ അർഹമായി. മികച്ച നിരൂപണം വിഭാഗത്തിൽ ഇത്തവണ പുരസ്കാരമില്ല.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന് സംവിധാനം ചെയ്ത റാപ്സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള നേടി. മികച്ച ഛായാഗ്രാഹനുള്ള പുരസ്കരം ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിന് നിഖില്‍ എസ് പ്രവീണ്‍ നേടി.
ഓഡിയോഗ്രഫി : അജിത് സിംഗ് റാത്തോഡ്
മികച്ച ഇൻവെസ്റ്റിഗേറ്റീവ് ചിത്രം : ബ്രിഗേ. പ്രീതം സിംഗ്
നോൺ ഫീച്ചർ ഫലിം : ടെസ്റ്റിമണി ഓഫ് അന്ന