സീറ്റുകളിൽ കുറവ് ; മലപ്പുറത്ത് പ്ലസ്‌ വൺ വിദ്യാർത്ഥികളുടെ ഉപരിപടനം പ്രതിസന്ധിയിൽ..

Spread the love

മലപ്പുറം: പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ച്‌ മുന്നില്‍ നിൽകുമ്പോൾ മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികളുടെ ഉപരിപഠനം വീണ്ടും പ്രതിസന്ധിയില്‍.
എസ്‌എസ്‌എല്‍സി ജയിച്ച കുട്ടികള്‍ക്ക് ആനുപാതികമായി പ്ളസ്‌ വണ്‍ സീറ്റുകള്‍ ജില്ലയില്‍ ഇല്ലെന്നാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്. 77,691 പേരാണ് ഇത്തവണ ഉപരിപഠനത്തിന് അര്‍ഹത നേടിയത്.

W3Schools.com

മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍, എയ്‌ഡഡ്, അണ്‍ എയ്‌ഡഡ്‌ മേഖലകളിലായി കഴിഞ്ഞ വര്‍ഷം അധികമായി അനുവദിച്ച സീറ്റുകള്‍ എടുത്താലും ഇത്തവണയും ഉപരിപഠനം പ്രതിസന്ധിലാകുമെന്നാണ് കണക്കുകള്‍. ജില്ലയിലെ 85 സര്‍ക്കാര്‍ സ്‌കൂളുകളിലെയും 88 എയ്‌ഡഡ് സ്‌കൂളുകളിലെയും ഹയര്‍ സെക്കണ്ടറി 41950 സീറ്റാണ് മെറിറ്റ് ക്വാട്ടയില്‍ അനുവദിച്ചത്. എയ്‌ഡഡ് വിഎച്ച്‌എസ്‌ഇകളിലായി 5274 സീറ്റുകളാണ് ലഭ്യമാവുക. ഇതുള്‍പ്പടെ ആകെ 47224 സീറ്റുകളാണ് മെറിറ്റ് സീറ്റുകള്‍. ഇത് കൂടാതെ 11275 അണ്‍ എയ്‌ഡഡ് മേഖലകളിലെ സീറ്റുകളില്‍ അഡ്‌മിഷന്‍ നേടിയാലും 58449 കുട്ടികള്‍ക്കേ പ്രവേശനം ലഭിക്കുകയുള്ളൂ.

19242 കുട്ടികള്‍ക്ക് നിലവിലെ സീറ്റുകളുടെ എണ്ണം അനുസരിച്ച്‌ ഉപരിപഠനത്തിന് അവസരമില്ല. അണ്‍ എയ്‌ഡഡിലെ പഠനം വലിയ സാമ്ബത്തിക ചെലവ് വരുമെന്നുള്ളതും നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്രതിസന്ധിയാണ്. ഇതോടൊപ്പം സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷാഫലം കൂടി വരുന്നതോടെ ഉപരിപഠനത്തിന് അര്‍ഹത നേടിയ കുട്ടികളുടെ എണ്ണം ആനുപാതികമായി കൂടും.

കഴിഞ്ഞ വര്‍ഷം 30 ശതമാനം മാര്‍ജിനല്‍ വര്‍ധനയും 31 താല്‍കാലിക ബാച്ചുകളും പ്രത്യേകമായി അനുവദിച്ച ശേഷവും സര്‍ക്കാര്‍, എയ്‌ഡഡ്, അണ്‍ എയ്‌ഡഡ് മേഖലകളിലായി 61666 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 75554 പേരാണ് ഉപരിപഠനത്തിന് അവസരം നേടിയതെങ്കില്‍ ഇത്തവണ 2137 കുട്ടികള്‍ വര്‍ധിച്ച്‌ 77691 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഇത്തവണയും ആവശ്യത്തിന് സീറ്റുകള്‍ ഇല്ലാത്തതോടെ ഇഷ്‌ട വിഷയങ്ങള്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ പഠിക്കാനാകാതെ പണം മുടക്കിയോ ഓപ്പണ്‍ സ്‌കൂള്‍ സംവിധാനത്തിലോ നിരവധി വിദ്യാര്‍ഥികള്‍ക്ക് പഠിക്കേണ്ടി വരും

About Post Author

Related Posts

യുവതിയുടെ മൃതദേഹം തലയറുത്ത് മാറ്റി ബാഗിൽ കുത്തിനിറച്ച് കടലിലെറിഞ്ഞു; പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത് കൈയ്യിലെ ടാറ്റു..

Spread the love

കടലിന്റെ ഒഴുക്ക് അടിസ്ഥാനമാക്കി മൃതദേഹം ഉപേക്ഷിച്ചിരിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ടാറ്റൂ കലാകാരന്മാരെ ആണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തതത്. 25 -ലധികം കലാകാരന്മാരെ ചോദ്യം ചെയ്തതിനൊടുവിൽ ഇത്തരം ആത്മീയ ടാറ്റുകൾ അടിക്കുന്ന ഒരാളെ കുറിച്ച് വിവരം ലഭിച്ചു.

നവദമ്പതികൾ ആദ്യരാത്രി മുറിയിൽ മരിച്ച നിലയിൽ..

Spread the love

വാതിൽ അകത്തുനിന്ന് പൂട്ടുകയും ചെയ്തിരുന്നു. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പൊലീസിന് പരാതി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

കാര്‍ വര്‍ക്ക് ഷോപ്പിന് തീ പിടിച്ച് അപകടം..

Spread the love

വര്‍ക്ക് ഷോപ്പിന്റെ പിറക് വശത്താണ് തീ ആദ്യം കണ്ടത്. രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് നിഗമനം.

ഏഴ് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചു; മദ്രസ അധ്യാപകനെതിരെ കേസ്..

Spread the love

കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് മുഖം ഡെസ്കിൽ ഇടിപ്പിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ കീഴിച്ചുണ്ട് മുറിഞ്ഞു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് പള്ളി കമ്മിറ്റിയിൽ രക്ഷിതാക്കൾ പരാതി അറിയിച്ചുവെങ്കിലും  നടപടി ഉണ്ടായില്ല.

ശനിയാഴ്ചയും ക്ലാസ്സ്; തീരുമാനത്തിൽ നിന്ന് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി..

Spread the love

ശനിയാഴ്ച അധ്യയന ദിനമാക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്നും ഇക്കാര്യത്തിൽ എതിർപ്പുന്നയിച്ച കെ‌എസ്‌ടി‌എ നിലപാട് വിദ്യാഭ്യാസ മന്ത്രി തള്ളുകയും ചെയ്തു. ശനിയാഴ്ച പ്രവർത്തി ദിനമാക്കിയാൽ ഒരു പാഠ്യാതര പ്രവർത്തനങ്ങളേയും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇളവില്ല; ഇരുചക്ര വാഹനത്തിൽ കുട്ടികളുമായുള്ള യാത്ര അനുവദിക്കാനാകില്ലെന്ന് കേന്ദ്രം..

Spread the love

മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപെട്ടത്.

Leave a Reply

You cannot copy content of this page