
10 സെക്കന്റ് നേരത്തേക്ക് ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവില്ലാത്തവർക്ക് മറ്റുള്ളവരെക്കാൾ വേഗത്തിൽ മരണ സാധ്യത ഇരട്ടിയാണ്. പ്രധാനമായും അടുത്ത 10 വർഷത്തിനുള്ളിൽ ഏതെങ്കിലും വിധത്തിൽ മരിക്കുമെന്നാണ് പഠനത്തിൽ പറഞ്ഞിട്ടുള്ളത്.
51നും 75നും ഇടയിൽ പ്രായമുള്ള 1702 പേർക്കിടയിലാണ് ഗവേഷണം നടത്തിയിട്ടുള്ളത്. 2008 മുതൽ 2020 വരെയാണ് പരീക്ഷണം നടത്തിയിരുന്നത്. തുടക്കത്തിൽ പങ്കെടുത്തവരോട് ഒരു കാൽ ഉയർത്തി രണ്ടാമത്തെ കാലിന്റെ പിന്നിൽ വെക്കാൻ പറഞ്ഞിരുന്നു. അതേസമയം കൈകൾ ഇരുവശങ്ങളിലേക്ക് വെച്ച് മുന്നോട്ട് നോക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പങ്കെടുത്തവർക്ക് മൂന്ന് ആവസരങ്ങൾ നൽകി. എന്നാൽ പരീക്ഷണത്തിൽ അഞ്ചിൽ ഒരാൾ പരാജയപ്പെടുകയായിരുന്നു. തുടർന്നുള്ള 10 വർഷത്തിനുള്ളിൽ 123 പേർ വിവിധ കാരണങ്ങളാൽ മരിച്ചു. ഇത്തരത്തിൽ പത്തു വർഷത്തിനുള്ളിൽ 84ശതമാനം പേരാണ് മരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ബ്രസീൽ, യുകെ, യുഎസ്, ആസ്ട്രേലിയ, ഫിൻലാൻഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും പഠനങ്ങൾ നടത്തിയിട്ടുള്ളത്. 2008ൽ ആരംഭിച്ച പഠനം 12 വർഷത്തിന് ശേഷമാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്. പഠനത്തിലെ കണ്ടെത്തലുകൾ കണക്കിലെടുത്ത് റിയോ ഡി ജനീറോയിൽ നിന്നുള്ള ഡോ. ക്ലോഡിയോ ഗിൽ അറൗജോയുടെ നേതൃത്വത്തിലുള്ള ഗവേഷകർ പ്രായമായവർക്ക് പതിവായി നടത്തുന്ന പരിശോധനക്ക് പുറമെ ബാലൻസ് ടെസ്റ്റ് കൂടെ നടത്തണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.