തമിഴ്നാട് : സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ യുവാവ് കൊലപ്പെടുത്തി.സ്ത്രീധനമായി കാർ കിട്ടാത്തതിനാലാണ് ഇരുപത്തി ആറ്കാരിയായ യുവതിയെ ഭർത്താവ് ക്രിക്കറ്റ് ബാറ്റ്കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.സേലം മുല്ലൈ നഗർ സ്വദേശിനി ധനശ്രീയാണ് കൊല്ലപ്പെട്ടത്.കൊലപ്പെടുത്തിയതിന് ശേഷം മരണം ആത്മഹത്യയാണ് എന്ന് തെറ്റിധരിപ്പിക്കാനും യുവാവ് ശ്രമിച്ചു.സംഭവത്തിൽ പ്രതിയായ കീർത്തിരാജിനെ പോലീസ് അറസ്റ്റു ചെയ്തു.മകൾ ആത്മഹത്യ ചെയ്തുവെന്ന് അറിഞ്ഞ് ആശുപത്രിയിൽ എത്തിയ മാതാപിതാക്കളാണ് ധനശ്രീയുടെ തലയിലെ മുറിവ് കണ്ടത്. തലയ്ക്കടിയേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്.തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും ,പോലീസ് കീർത്തിരാജിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കസ്റ്റഡിയിൽ വാങ്ങി സേലം പോലീസ് ചോദ്യം ചെയ്യും.
കീർത്തിയും ധനശ്രീയും വിവാഹിതരായത് മൂന്ന് വർഷം മുമ്പാണ്. കുറച്ച് നാൾ മുമ്പ് ഇരുവരും കുടുംബവീട്ടിൽ നിന്ന് മാറിതാമസിക്കുകയും ചെയ്തു.തുടർന്നാണ് സ്ത്രീധനമായി കാറും കൂടുതൽ ആഭരണങ്ങളും വേണം എന്ന് ആവശ്യപ്പെട്ട് ഇയാൾ പീഡനം തുടങ്ങിയത്.
കഴിഞ്ഞ ദിവസം സ്ത്രീധനത്തിന്റെ പേരിൽ ഇരുവരുമായി വഴക്ക് നടന്നിരുന്നു.ഇതിനിടയിലാണ് ധനശ്രീയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നത്.തുടർന്ന് യുവതിയുടെ കഴുത്തിൽ കയർ കുരുക്കി കെട്ടിത്തൂക്കി. കൃത്യത്തിന് ശേഷം കീർത്തിരാജ് ഭാര്യ ആത്മഹത്യ ചെയ്തു എന്ന് അയൽവാസികളെ അറിയിക്കുകയായിരുന്നു.