മഠത്തിലെ അന്യായങ്ങൾ പുറത്ത് കൊണ്ടുവരാൻ ശ്രമിച്ച കന്യാസ്ത്രീയെ മനസികാരോഗ്യാശുപത്രിയിലാക്കി.

Spread the love

ബെംഗളൂരു: മൈസൂരുവിൽ മഠത്തിൽ നടക്കുന്ന ‘അന്യായങ്ങൾ’ പുറത്തു കൊണ്ടുവരാൻ ശ്രമിച്ച മലയാളി കന്യാസ്ത്രീയെ അധികൃതർ മാനസികരോഗാശുപത്രിയിലാക്കി.

W3Schools.com

“ഡോട്ടേഴ്സ് ഓഫ് അവർ ലേഡി ഓഫ് മെഴ്സി’ സഭ യുടെ മൈസൂരു ശ്രീരാംപുരയിലുള്ള മഠത്തിലെ സിസ്റ്റർ എൽസിനയ്ക്കാണ് പീഡനം നേരിടേണ്ടിവന്നതെന്ന് മാതൃഭൂമി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഒടുവിൽ ബന്ധുക്കളും പൊലീസും ഇടപെട്ട് ആശുപത്രിയിൽ നിന്ന് പുറത്തിറക്കി. എന്നാൽ തിരികെയെത്തിയ കന്യാസ്ത്രീയെ മഠത്തിൽ പ്രവേശിക്കുവാൻ അധികൃതർ അനുവദിച്ചിട്ടില്ല.

കഴിഞ്ഞ മാസം കർണാടക വനിതാ ശിശുക്ഷേമ വകുപ്പിന് മഠത്തിൽ നടക്കുന്ന അന്യായങ്ങളെക്കുറിച്ച് സിസ്റ്റർ എൽസിന കത്തെഴുതിയിരുന്നു. ഈ കത്ത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മഠത്തിലെ മുതിർന്ന കന്യാസ്ത്രീകൾ ചേർന്ന് തന്നെ പീഡിപ്പിച്ചതായി ഇവർ പറഞ്ഞു. ഇതേത്തുടർന്ന് ജീവനിൽ പേടിയുണ്ടെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിച്ച് സഹോദരങ്ങൾക്ക് അയച്ചുകൊടുത്തു

പിന്നീട് മേയ് 31-ന് രാത്രി ഏഴുമണിയോടെ മഠത്തിനോടുചേർന്നുള്ള ചാപ്പലിൽ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ രണ്ടു മൂന്നുപേർ വലിച്ചിഴച്ച് പുറത്തേക്കു കൊണ്ടുപാവുകയും കാലിന് അടിച്ച് വീഴ്ത്തി കൈയും കാലും കെട്ടി മയക്കുമരുന്ന് കുത്തിവെച്ച് വാഹനത്തിൽ അടുത്തുള്ള മാനസിക രോഗാശുപത്രിയിൽ പ്രവേശിപ്പിച്ചതായും സിസ്റ്റർ എൽസിന ആരോപിച്ചതായി മാതൃഭൂമി ദിനപത്രം റിപ്പോർട്ടിൽ പറയുന്നു. കന്യാസ്ത്രീകൾ നടത്തുന്നതാണ് ഈ ആശുപത്രി. മൊബൈൽ ഫോണും സഭാവസ്ത്രങ്ങളും മഠാധികൃതർ വാങ്ങിച്ചുവെച്ചിരുന്നു.

പിന്നീട് പിതാവും ബന്ധുക്കളും സ്ഥലത്തെത്തി രണ്ടുദിവസം മുമ്പ് പോലീസിന്റെ സഹായത്തോടെ മാനസികരോഗാശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തി. ശേഷം പോലീസിന്റെ ഒപ്പം മഠത്തിലെത്തി വസ്ത്രങ്ങൾ എടുക്കാൻ ശ്രമിച്ചെങ്കിലും അധികൃതർ അനുവദിച്ചില്ല. ഒടുവിൽ പൊലീസിന്റെ നിർദേശപ്രകാരം ബന്ധു വീട്ടിൽ അഭയം തേടിയിരിക്കുകയാണ് കന്യാസ്ത്രീ. സംഭവത്തിൽ അശോകപുരം പോലീസാണ് കേസെടുത്തിരിക്കുന്നത്. മംഗളൂരുവിനടുത്ത് കാർക്കളയിൽ താമസിക്കുന്ന കന്യാസ്ത്രീയുടെ അച്ഛൻ കോഴിക്കോടും അമ്മ എറണാകുളം സ്വദേശിയുമാണ്.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

യുവതിയുടെ മൃതദേഹം തലയറുത്ത് മാറ്റി ബാഗിൽ കുത്തിനിറച്ച് കടലിലെറിഞ്ഞു; പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത് കൈയ്യിലെ ടാറ്റു..

Spread the love

കടലിന്റെ ഒഴുക്ക് അടിസ്ഥാനമാക്കി മൃതദേഹം ഉപേക്ഷിച്ചിരിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ടാറ്റൂ കലാകാരന്മാരെ ആണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തതത്. 25 -ലധികം കലാകാരന്മാരെ ചോദ്യം ചെയ്തതിനൊടുവിൽ ഇത്തരം ആത്മീയ ടാറ്റുകൾ അടിക്കുന്ന ഒരാളെ കുറിച്ച് വിവരം ലഭിച്ചു.

നവദമ്പതികൾ ആദ്യരാത്രി മുറിയിൽ മരിച്ച നിലയിൽ..

Spread the love

വാതിൽ അകത്തുനിന്ന് പൂട്ടുകയും ചെയ്തിരുന്നു. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പൊലീസിന് പരാതി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

കാര്‍ വര്‍ക്ക് ഷോപ്പിന് തീ പിടിച്ച് അപകടം..

Spread the love

വര്‍ക്ക് ഷോപ്പിന്റെ പിറക് വശത്താണ് തീ ആദ്യം കണ്ടത്. രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് നിഗമനം.

ഏഴ് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചു; മദ്രസ അധ്യാപകനെതിരെ കേസ്..

Spread the love

കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് മുഖം ഡെസ്കിൽ ഇടിപ്പിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ കീഴിച്ചുണ്ട് മുറിഞ്ഞു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് പള്ളി കമ്മിറ്റിയിൽ രക്ഷിതാക്കൾ പരാതി അറിയിച്ചുവെങ്കിലും  നടപടി ഉണ്ടായില്ല.

ശനിയാഴ്ചയും ക്ലാസ്സ്; തീരുമാനത്തിൽ നിന്ന് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി..

Spread the love

ശനിയാഴ്ച അധ്യയന ദിനമാക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്നും ഇക്കാര്യത്തിൽ എതിർപ്പുന്നയിച്ച കെ‌എസ്‌ടി‌എ നിലപാട് വിദ്യാഭ്യാസ മന്ത്രി തള്ളുകയും ചെയ്തു. ശനിയാഴ്ച പ്രവർത്തി ദിനമാക്കിയാൽ ഒരു പാഠ്യാതര പ്രവർത്തനങ്ങളേയും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇളവില്ല; ഇരുചക്ര വാഹനത്തിൽ കുട്ടികളുമായുള്ള യാത്ര അനുവദിക്കാനാകില്ലെന്ന് കേന്ദ്രം..

Spread the love

മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപെട്ടത്.

Leave a Reply

You cannot copy content of this page