നയൻതാരയുടെ വിവാഹത്തിന് പിന്നാലെ വൻ വിവാദം..

Spread the love

ഹൈദരാബാദ് : വാർത്തകളിലും സോഷ്യൽ മീഡിയ സ്ക്രോളുകളിലും ഒരുപോലെ നിറഞ്ഞ് നിന്ന നയൻതാര വിഘ്നേശ് ശിവൻ വിവാഹത്തിന് പിന്നാലെ ഇപ്പോൾ വൻ വിവാദം. ജൂൺ ഒമ്പതിന് ആഘോഷപൂർവ്വമായി ചെന്നൈയിലെ മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിൽ വച്ച് നടന്ന വിവാഹത്തിന് ശേഷം നവവധുവരന്മാർ നേരെയെത്തിയത് തിരുമല തിരുപ്പതി ക്ഷേത്രത്തിലാണ്. നവതാരദമ്പതികളുടെ ഈ സന്ദർശനമാണ് വിവാദത്തിന് വഴി ഒരുക്കിയിരിക്കുന്നത്.

W3Schools.com

തിരുപ്പതി ക്ഷേത്ര പരിസരത്ത് ചെരുപ്പ് ധരിച്ച് പ്രവേശിച്ചെന്നും സെൽഫിയും ചിത്രങ്ങളും എടുത്തെന്നുമാണ് തെന്നിന്ത്യൻ താര റാണിക്കും വരനായ തമിഴ് സംവിധായകനുമെതിരെ വിമർശനം ഉയർന്നിരിക്കുന്നത്. ജൂൺ പത്തിന് തിരുപ്പതി സന്ദർശനം നടത്തിയ ഇരുവരുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെ നവദമ്പതികളായ നടിക്കും സംവിധായകനുമെതിരെ ക്ഷേത്രത്തിന്റെ ദേവസ്ഥാനം ബോർഡ് വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു.

ക്ഷേത്രത്തിന്റെ പ്രധാന വീഥിയായ മഡാ തെരിവിലൂടെ നടി ചെരുപ്പ് ഇട്ടുകൊണ്ട് നടന്നു. കൂടാതെ അനുമതിയില്ലാതെ ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ച് ഫോട്ടോഷൂട്ട് നടത്തിയതായി സിസിടിവിയിൽ കണ്ടുയെന്ന് തിരുപ്പതി ക്ഷേത്രത്തിന്റെ ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യുരിറ്റി ഓഫീസർ നരംസിംഹ കിഷോർ മാധ്യമങ്ങളോടായി പറഞ്ഞു. സംഭവത്തിൽ മാപ്പ് പറഞ്ഞു കൊണ്ടുള്ള വീഡിയോ സന്ദേശം നടി പുറത്ത് വിടണമെന്നാവശ്യപ്പെട്ടാണ് ദേവസ്ഥാനം നവദമ്പതികൾക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം വിവാദത്തിൽ വിശദീകരണവുമായി വിഘ്നേശ് ശിവൻ രംഗത്തെത്തുകയും ചെയ്തു. തങ്ങൾക്ക് തിരുപതിയിൽ വച്ച് വിവാഹിതരാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അത് ചില കാരണങ്ങൾ കൊണ്ട് സാധിച്ചില്ല. അതുകൊണ്ടാണ് വിവാഹം ചെന്നൈയിൽ വച്ച് നടത്തിയത്. കല്യാണത്തിന് ശേഷം സ്വന്തം വീട്ടിൽ പോലും പോകാതെ നേരിട്ട് തിരുപ്പതിയിലേക്ക് തങ്ങൾ എത്തുകയായിരുന്നു.

എന്നാൽ അവിടെ എത്തിയപ്പോൾ പ്രതീക്ഷിച്ചതിലും ആൾക്കൂട്ടം ഉണ്ടായി, അപ്പോൾ ക്ഷേത്രത്തിന്റെ പുറത്തേക്ക് പോകേണ്ടി വന്നു. പിന്നീട് വീണ്ടും അമ്പലത്തിന്റെ ഉള്ളിൽ പ്രവേശിച്ചപ്പോൾ കാലിൽ ചെരുപ്പ് ഇട്ടിരുന്ന കാര്യം ഓർത്തില്ല. തങ്ങൾ മൂലം ആർക്കെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു വിഘ്നേശ് ശിവൻ പ്രസ്താവനയിലൂടെ പറഞ്ഞു.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

യുവതിയുടെ മൃതദേഹം തലയറുത്ത് മാറ്റി ബാഗിൽ കുത്തിനിറച്ച് കടലിലെറിഞ്ഞു; പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത് കൈയ്യിലെ ടാറ്റു..

Spread the love

കടലിന്റെ ഒഴുക്ക് അടിസ്ഥാനമാക്കി മൃതദേഹം ഉപേക്ഷിച്ചിരിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ടാറ്റൂ കലാകാരന്മാരെ ആണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തതത്. 25 -ലധികം കലാകാരന്മാരെ ചോദ്യം ചെയ്തതിനൊടുവിൽ ഇത്തരം ആത്മീയ ടാറ്റുകൾ അടിക്കുന്ന ഒരാളെ കുറിച്ച് വിവരം ലഭിച്ചു.

നവദമ്പതികൾ ആദ്യരാത്രി മുറിയിൽ മരിച്ച നിലയിൽ..

Spread the love

വാതിൽ അകത്തുനിന്ന് പൂട്ടുകയും ചെയ്തിരുന്നു. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പൊലീസിന് പരാതി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

കാര്‍ വര്‍ക്ക് ഷോപ്പിന് തീ പിടിച്ച് അപകടം..

Spread the love

വര്‍ക്ക് ഷോപ്പിന്റെ പിറക് വശത്താണ് തീ ആദ്യം കണ്ടത്. രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് നിഗമനം.

ഏഴ് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചു; മദ്രസ അധ്യാപകനെതിരെ കേസ്..

Spread the love

കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് മുഖം ഡെസ്കിൽ ഇടിപ്പിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ കീഴിച്ചുണ്ട് മുറിഞ്ഞു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് പള്ളി കമ്മിറ്റിയിൽ രക്ഷിതാക്കൾ പരാതി അറിയിച്ചുവെങ്കിലും  നടപടി ഉണ്ടായില്ല.

ശനിയാഴ്ചയും ക്ലാസ്സ്; തീരുമാനത്തിൽ നിന്ന് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി..

Spread the love

ശനിയാഴ്ച അധ്യയന ദിനമാക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്നും ഇക്കാര്യത്തിൽ എതിർപ്പുന്നയിച്ച കെ‌എസ്‌ടി‌എ നിലപാട് വിദ്യാഭ്യാസ മന്ത്രി തള്ളുകയും ചെയ്തു. ശനിയാഴ്ച പ്രവർത്തി ദിനമാക്കിയാൽ ഒരു പാഠ്യാതര പ്രവർത്തനങ്ങളേയും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇളവില്ല; ഇരുചക്ര വാഹനത്തിൽ കുട്ടികളുമായുള്ള യാത്ര അനുവദിക്കാനാകില്ലെന്ന് കേന്ദ്രം..

Spread the love

മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപെട്ടത്.

Leave a Reply

You cannot copy content of this page