കുറ്റകൃത്യങ്ങൾ തടയാൻ തൃശൂർ സിറ്റി പോലീസിന്റെ മൂന്നാം കണ്ണ്; കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനം ഇനി തൃശൂരിന് സ്വന്തം.

Spread the love

തൃശൂർ: 2021 ഫെബ്രുവരിയിൽ തൃശൂർ കോർപ്പറേഷന്റെ സ്മാർട്ട് & സേഫ് പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സ്വരാജ് റൌണ്ട്, ശക്തൻ നഗർ തുടങ്ങി പ്രധാന സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച്, അതിന്റെ നിരീക്ഷണ സംവിധാനം തൃശൂർ സിറ്റി പോലീസ് കൺട്രോൾ റൂമിലേക്ക് ഏകോപിപ്പിക്കുകയുണ്ടായി.

W3Schools.com

സിസിടിവി ക്യാമറൾ നിരീക്ഷിച്ചുകൊണ്ട്, തൃശൂർ നഗരത്തിലെ കുറ്റകൃത്യങ്ങൾ കുറച്ചു കൊണ്ടു വരിക മാത്രമല്ല നഗരത്തിലെ ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനും തൃശൂർ പൂരം അടക്കമുള്ള വലിയ പരിപാടികളിൽ പോലീസ് വിന്യാസം നടത്തുന്നതിനും സിസിടിവി സംവിധാനം ക്രിയാത്മകമായി ഉപയുക്തമാക്കുവാൻ കഴിയുന്നുണ്ട്.

ഇന്ന് കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനമായി മാറിയിരിക്കുകയാണ് തൃശൂർ സിറ്റി പോലീസിന്റെ സിസിടിവി ക്യാമറ നെറ്റ് വർക്ക്.

നഗരത്തിൽ സ്ഥാപിച്ച ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ അതിവേഗതയുള്ള ഓപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് കേബിളുകൾ വഴി പോലീസ് കൺട്രോൾ റൂമിലേക്ക് എത്തിക്കുന്നു.
24 മണിക്കൂറും പോലീസ് നിരീക്ഷണം സാധ്യമാകുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച പോലീസുദ്യോഗസ്ഥരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്.

സിസിടിവി ക്യാമറ സംവിധാനത്തിന്റെ രണ്ടാം ഘട്ടത്തിൽ കേരള പോലീസിന്റെ തനതുഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവാക്കി നഗരത്തിലെ ഔട്ടർ റിങ്ങ് പ്രദേശങ്ങളായ ശങ്കരയ്യറോഡ്, പടിഞ്ഞാറെ കോട്ട, പൂങ്കുന്നം, പാട്ടുരായ്ക്കൽ, അശ്വിനി ജംഗ്ഷൻ എന്നീ പ്രധാന സ്ഥലങ്ങളിൽ ക്യാമറകൾ കൂടി സ്ഥാപിക്കുകയുണ്ടായി.

തൃശൂർ ജില്ലയിൽ വ്യാപാരി അസോസിയേഷനുകൾ, ഷോപ്പിങ്ങ് മാളുകൾ, സന്നദ്ധ സംഘടനകൾ എന്നിവർ സ്ഥാപിച്ചിരിക്കുന്ന ക്യാമറ സംവിധാനവും പോലീസിന്റെ നെറ്റ് വർക്കിനോട് ഘട്ടം ഘട്ടമായി കൂട്ടി ചേർക്കപ്പെടുകയാണ്.

THIRD EYE എന്ന് നാമകരണം ചെയ്ത ഈ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം പോലീസ് കൺട്രോൾ റൂം പരിസരത്ത് നടന്നു. ബഹു. കേരള റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു.

തൃശൂർ എം.എൽ.എ ശ്രീ. പി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ ആശംസകൾ നേർന്നു.

സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ റിപ്പോർട്ട് അവതരിപ്പിച്ചു. അസി. കമ്മീഷണർ വി.കെ. രാജു, ഈസ്റ്റ് ഇൻസ്പെക്ടർ പി. ലാൽകുമാർ, നഗരത്തിലെ വ്യാപാരി പ്രതിനിധികൾ, സൌത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ ആന്റോ ജോർജ്ജ് എന്നിവരും പങ്കെടുത്തു.

About Post Author

Related Posts

തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും..

Spread the love

തൃശൂരിൽ മിന്നൽ ചുഴലിയും ശക്തമായ കാറ്റും കനത്ത മഴയും. തൃശൂർ കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് കനത്ത മഴയും ശക്തമായ കാറ്റും വീശിയത്. മേഖലയിൽ വ്യാപകമായ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്.
ആളപായം ഉള്ളതായി റിപ്പോർട്ടുകളില്ല.

ഏറെ നാളത്തെ ആഗ്രഹം; ബൈക്ക് വാങ്ങാൻ 90,000 രൂപയുടെ നാണയങ്ങൾ ചാക്കിൽ ചുമന്ന് യുവാവ് ഷോറൂമിൽ, കണ്ണ് തള്ളി ജീവനക്കാർ!

Spread the love

ചില്ലറ നാണയങ്ങൾ നൽകിയതിൽ ഖേദം പ്രകടിപ്പിക്കാതെ എല്ലാ നാണയങ്ങളും ഷോറൂം ജീവനക്കാർ എണ്ണി തിട്ടപ്പെടുത്തി.   തുടർന്ന് അസമിൽ നിന്നുള്ളയാളെ വാഹനം വാങ്ങാൻ അനുവദിച്ചു.

ഹയർ സെക്കണ്ടറി സീറ്റുകൾ പുനഃക്രമീകരിക്കും : മന്ത്രി വി. ശിവൻകുട്ടി

Spread the love

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സീറ്റുകൾ പുനഃക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ സീറ്റുകളാണ് പുനക്രമീകരിക്കുക. ജില്ല, താലൂക്ക് തലത്തിലെ സീറ്റുകളുടെ കുറവ് സംബന്ധിച്ച് പഠനം നടത്താൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏപ്രിൽ മൂന്നിന് ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്..

Spread the love

ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യവുമായി ഇടുക്കി ജില്ലയിൽ ഇടതു മുന്നണി ഹർത്താൽ പ്രഖ്യാപിച്ചു. ഏപ്രിൽ 3 നാണ് ഇടുക്കിയിൽ എൽ ഡി എഫ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

ചാവക്കാട് മന്ദലാംകുന്നിൽ യുവാവിന് കുത്തേറ്റു..

Spread the love

ചാവക്കാട് മന്ദലാംകുന്ന് ബീച്ചിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു.

ചാവക്കാട്‌ എടക്കഴിയൂരിൽ അയൽവാസിയായ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതിക്ക് കഠിന തടവ്..

Spread the love

ചാവക്കാട് എടക്കഴിയൂരിൽ അയൽ വാസിയായ കുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിന് 8 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.

Leave a Reply

You cannot copy content of this page