ജഹാംഗിർപുരിയിലുള്ളവരെ വെള്ളവും വെളിച്ചവും ഭക്ഷണവുമില്ലാതെ പൂട്ടിയിട്ടിരിക്കുന്നു, ബിജെപിയുടെ ന്യൂനപക്ഷവേട്ടയുടെ പുതിയ കാഴ്ച്ച..

Spread the love

ബിജെപിയുടെ ന്യൂനപക്ഷവേട്ടക്ക് ഇരയായ ഡൽഹിയിലെ ജഹാംഗിർപുരിയിലുള്ള മുസ്‌ലിംകളെ വെള്ളവും വെളിച്ചവും ഭക്ഷണവുമില്ലാതെ തടവറയിൽ പൂട്ടിയിട്ട അവസ്ഥയാണ്. സ്ഥലത്തെ പൊളിക്കുന്ന നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് സി ബ്ലോക്ക് നിവാസികൾ മനുഷ്യത്വരഹിതമായ ഇത്തരം അക്രമത്തിന് ഇരയാകുന്നത്. ജോലിക്കുപോകാനോ മക്കളെ പഠിക്കാൻ സ്കൂളിൽ വിടാനോ ആരെയും അനുവദിക്കുന്നില്ല. നോമ്പ് തുറ സമയത്തേക്ക് പോലും പുറത്തിറങ്ങി വെള്ളവും ഭക്ഷണവും വാങ്ങാൻ കഴിയുന്നില്ല. അവശ്യസാധനങ്ങൾ എത്തിച്ച് നൽകുമെന്ന് പൊലീസ് ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല.

W3Schools.com

അവർ ഉള്ള ബ്ലോക്കുകളിലേക്ക് കച്ചവടക്കാർ വെള്ളമെത്തിച്ച് നൽകുന്നുണ്ടെങ്കിലും അവർ അമിതവിലയാണ് ഈടാക്കുന്നത്. കുടിവെള്ള വിതരണവും വൈദ്യുതിയും കോർപറേഷൻ വിച്ഛേദിച്ചു. ശുചിമുറികൾ ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. അക്രമങ്ങൾ ഒഴിവാക്കാനാണ് സി ബ്ലോക്ക് പൂട്ടിയതെന്നാണ് പൊലീസ് ന്യായീകരിക്കുന്നത്.

ഇവിടെയുള്ളവർ ബംഗ്ലാദേശികളും രോഹിൻഗ്യൻ അഭയാർഥികളുമാണെന്ന് ബിജെപി പ്രചാരണം നടത്തുന്നുണ്ട്. എന്നാൽ ഈ പ്രസ്താവന പ്രദേശവാസികൾ തള്ളി. പതിറ്റാണ്ടുമുമ്പ് ബംഗാളിൽനിന്ന് കുടിയേറിയവർക്ക് അധികൃതർ രേഖ നൽകിയിരുന്നു. നേരത്തെ അറസ്റ്റിലായ പത്തൊമ്പത് വയസ്സുള്ള ഷക്കീറിന്റെ കുടുംബം ഇത്തരത്തിൽ എത്തിയതാണ്. തങ്ങൾ കുടിയേറ്റക്കാരാണെങ്കിൽ ഈ രാജ്യത്ത് ഇത്രയുംകാലം എങ്ങനെ ജീവിക്കാനായി എന്ന് അവർ ചോദിക്കുന്നു. സി ബ്ലോക്കിൽ30 വർഷമായി എല്ലാ രേഖകളോടെയും താമസിക്കുന്ന മുഹമ്മദ് ഹുസൈന്റെ വീടും ബുൾഡോസർ കൊണ്ട് അവർ തകർത്തു. കോർപറേഷൻ നൽകിയ രേഖ കാണിച്ചിട്ടും രോഗിയായ ഭർത്താവിനെയും കുടുംബത്തെയും പോറ്റാൻ നാൽപ്പതുകാരിയായ റിഹാന ബീബി നടത്തിയ ചെറുഭക്ഷണ സ്റ്റാളും ഇടിച്ചുനിരത്തി.

About Post Author

Related Posts

യുവതിയുടെ മൃതദേഹം തലയറുത്ത് മാറ്റി ബാഗിൽ കുത്തിനിറച്ച് കടലിലെറിഞ്ഞു; പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത് കൈയ്യിലെ ടാറ്റു..

Spread the love

കടലിന്റെ ഒഴുക്ക് അടിസ്ഥാനമാക്കി മൃതദേഹം ഉപേക്ഷിച്ചിരിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ടാറ്റൂ കലാകാരന്മാരെ ആണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തതത്. 25 -ലധികം കലാകാരന്മാരെ ചോദ്യം ചെയ്തതിനൊടുവിൽ ഇത്തരം ആത്മീയ ടാറ്റുകൾ അടിക്കുന്ന ഒരാളെ കുറിച്ച് വിവരം ലഭിച്ചു.

നവദമ്പതികൾ ആദ്യരാത്രി മുറിയിൽ മരിച്ച നിലയിൽ..

Spread the love

വാതിൽ അകത്തുനിന്ന് പൂട്ടുകയും ചെയ്തിരുന്നു. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പൊലീസിന് പരാതി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

കാര്‍ വര്‍ക്ക് ഷോപ്പിന് തീ പിടിച്ച് അപകടം..

Spread the love

വര്‍ക്ക് ഷോപ്പിന്റെ പിറക് വശത്താണ് തീ ആദ്യം കണ്ടത്. രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് നിഗമനം.

ഏഴ് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചു; മദ്രസ അധ്യാപകനെതിരെ കേസ്..

Spread the love

കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് മുഖം ഡെസ്കിൽ ഇടിപ്പിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ കീഴിച്ചുണ്ട് മുറിഞ്ഞു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് പള്ളി കമ്മിറ്റിയിൽ രക്ഷിതാക്കൾ പരാതി അറിയിച്ചുവെങ്കിലും  നടപടി ഉണ്ടായില്ല.

ശനിയാഴ്ചയും ക്ലാസ്സ്; തീരുമാനത്തിൽ നിന്ന് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി..

Spread the love

ശനിയാഴ്ച അധ്യയന ദിനമാക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്നും ഇക്കാര്യത്തിൽ എതിർപ്പുന്നയിച്ച കെ‌എസ്‌ടി‌എ നിലപാട് വിദ്യാഭ്യാസ മന്ത്രി തള്ളുകയും ചെയ്തു. ശനിയാഴ്ച പ്രവർത്തി ദിനമാക്കിയാൽ ഒരു പാഠ്യാതര പ്രവർത്തനങ്ങളേയും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇളവില്ല; ഇരുചക്ര വാഹനത്തിൽ കുട്ടികളുമായുള്ള യാത്ര അനുവദിക്കാനാകില്ലെന്ന് കേന്ദ്രം..

Spread the love

മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപെട്ടത്.

Leave a Reply

You cannot copy content of this page