നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ സമൂഹമാധ്യമമായ ട്വിറ്റർ സ്വന്തമാക്കി ഇലോൺ മസ്ക്. 43 ബില്യണ്‍ യു.എസ് ഡോളറില്‍ നിന്ന് 44 ബില്യണ്‍ ഡോളറിനാണ് ടെസ്ല സിഇഒ മസ്കുമായി കമ്പനി കരാര്‍ ഉണ്ടാക്കിയത്. ഇതോടെ ട്വിറ്റർ ഇനി സ്വകാര്യസ്ഥാപനമായി മാറും.
ഒരു ഓഹരിക്ക് 54.20 ഡോളര്‍ വില പ്രകാരം 4400 കോടി ഡോളർ വില നൽകിയാണ് മസ്ക് കമ്പനി ഏറ്റെടുക്കുന്നത്. കമ്പനിയുടെ അവകാശം കൈമാറുന്ന കരാറിന് അംഗീകാരം നല്കാന് കമ്പനി ഉടന്‍ ഓഹരി ദാതാക്കളോട് ആവശ്യപ്പെടും.
കുറച്ചു നാൾ മുൻപ് ട്വിറ്ററിന്റെ ഡയറക്ടർ ബോർഡ് അംഗമായ ഇലോൺ മസ്ക് 9.2 ശതമാനം ഓഹരി കരസ്തമാക്കി ട്വിറ്ററിനെ കൈവശപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാലിത് മുൻകണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഓഹരി വിൽക്കുന്നതിൽ ട്വിറ്റർ നിയന്ത്രണം കൊണ്ടുവന്നു. 15 ശതമാനത്തിലധികം ഓഹരി ആരെങ്കിലും വാങ്ങാൻ ശ്രമിച്ചാല്‍ കൂടുതല്‍ ഓഹരികള്‍ സൃഷ്ടിക്കപ്പെടുകയും അതുവഴി മുഴുവനായി കമ്പനി ഏറ്റെടുക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നതായിരുന്നു നിയന്ത്രണം.
നിയന്ത്രണം ഏർപ്പെടുത്തിയതോടെ കമ്പനിയുടെ ഡയറക്ടർ ബോർഡ് സ്ഥാനത്തു നിന്നും ഇലോൺ മസ്ക് പിന്മാറി. ശേഷം കൂടുതൽ ഓഹരി കരസ്തമാക്കാനുള്ള അനുമതി നേടിയ ഇദ്ദേഹം കമ്പനി മുഴുവൻ വിലയ്ക്കുവാങ്ങാനായി മുന്നോട്ടു വരികയായിരുന്നു. മോഹവില പ്രഖ്യാപിച്ചതോടെ കമ്പനിക്ക് ഇലോൺ മസ്കിന്റെ ആവശ്യം തള്ളാൻ ആവില്ലായിരുന്നു.