
തൃശൂർ: പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്ക് നിലവിലുള്ള മണ്ണെണ്ണ പെർമിറ്റുകൾ
പുതുക്കുന്നതിനും, പുതിയ പെർമിറ്റുകൾ അനുവദിക്കുന്നതിനുളള ഏകദിന സംയുക്ത എഞ്ചിൻ പരിശോധന ഫെബ്രുവരി 27 ന് രാവിലെ 8.00 മണി മുതൽ വിവിധ പറയുന്ന സെന്ററുകളിൽ നടക്കും.
അഴീക്കോട് മുനയ്ക്കൽ, അഴീക്കോട് ജെട്ടി, അഴീക്കോട് (ലൈറ്റ് ഹൗസ്), പി വെമ്പല്ലൂർ ശ്രീകൃഷ്ണമുഖം ടെമ്പിൾ ബീച്ച്, പെരിഞ്ഞനം – ആറാട്ടുകടവ്, കൂരിക്കുഴി – കമ്പനിക്കടവ്, കഴിമ്പ്രം ബീച്ച്, നാട്ടിക ബീച്ച്, തളിക്കുളം നമ്പിക്കട്, ചേറ്റുവ, ബ്ലാങ്ങാട് ബീച്ച്, എടക്കഴിയൂർ ബീച്ച് എന്നിവിടങ്ങളിലായാണ് പരിശോധന.
പരിശോധന രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകീട്ട് അഞ്ച് വരെ തുടരും. പരിശോധന സമയത്ത് എഞ്ചിൻ ഘടിപ്പിച്ച മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളങ്ങൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ സൂക്ഷിച്ചിരിക്കേണ്ടതാണ്.
പരിശോധനാ സമയത്ത് യാനം ഉടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം നേരിൽ ഹാജരാക്കേണ്ടതും എഞ്ചിൻ പ്രവർത്തിപ്പിച്ചു കാണിക്കേണ്ടതുമാണ്.
എഞ്ചിനുകളുടെ പരമാവധി കാലാവധി 10 വർഷം വരെയായിരിക്കണം. ഫിഷിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (FIMS) രജിസ്ട്രേഷൻ നടത്തിയിരിക്കണം.
പരിശോധനയിൽ ഔട്ട്ബോർഡ് എഞ്ചിനുകളിൽ യാതൊരു കാരണവശാലും ഇനിയൊരു പുനപരിശോധനയോ നടപടികളോ ഉണ്ടാകുകയില്ല.
പരിശോധനയുടെ ഭാഗമായി ഹാജരാക്കുന്ന വള്ളങ്ങളും എഞ്ചിനുകളും വൈകീട്ട് അഞ്ച് മണിക്ക് ശേഷം കൊണ്ടുപോകാൻ അനുവദിക്കുകയുളളൂവെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.