തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് യുവാക്കൾ മരിച്ചു.
ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന് നിശാന്ത് (43), ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ശങ്കരന് മകന് ബിജു (42) എന്നിവരാണ് മരിച്ചവർ.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. മദ്യമെന്ന് കരുതി മറ്റൊരു ദ്രാവകം ഇവർ കഴിക്കുകയായിരുന്നുവെന്നാണ് പ്രഥമികമായ വിവരം. ഇന്നലെ രാത്രിയാണ് നിഷാന്തിന്റെ കോഴിക്കടയുടെ പുറകിലിരുന്ന് ഇരുവരും മദ്യപിച്ചത്. രണ്ട് ഗ്ലാസ്സും ഒരു കുപ്പിയും പൊലീസിന് സംഭവസ്ഥലത്തു നിന്നും കിട്ടിയിട്ടുണ്ട്.
മദ്യം കഴിച്ച് അല്‍പ്പസമയത്തിനകം ബിജു കുഴഞ്ഞു വീണു. വായില്‍ നിന്നും നുരയും പതയും വന്നിരുന്നു.
ബിജു ഇന്നലെ തന്നെ മരിച്ചു. നിഷാന്ത് ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ഇവര്‍ കഴിച്ച ദ്രാവകത്തിന്റെ സാമ്പിള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എക്സൈസ് വകുപ്പും സംഭവം അന്വേഷിക്കുന്നുണ്ട്.