തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ അധ്യയനം വൈകുന്നേരം വരെയാക്കുന്നത് സർക്കാർ പരിഗണിക്കുന്നു. നിലവിൽ ഉച്ചവരെയാണ് ക്ലാസുകൾ. ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിർദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്.
മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. വെള്ളിയാഴ്ചത്തെ യോഗത്തിൽ തുടർചർച്ചകൾ നടക്കും. ഉച്ചവരെമാത്രം ക്ലാസുകൾ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങൾ തീർക്കാൻ കഴിയുന്നില്ലെന്ന പരാതി ഉയർന്നിരുന്നു.
അതേസമയം,
ഞായറാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുകയും അറബികടലിൽ ചക്രവാത ചുഴി നിലനിൽക്കുകയും ചെയ്യുന്നതിനാൽ തിരുവനന്തപുരം മുതൽ കോഴിക്കോടുവരെ ശക്തമായ മഴ പെയ്യും.
മഴയ്ക്കൊപ്പം കാ വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറിൽ ആറുമുതൽ 11 സെന്റീമീറ്റർ മഴയാണ് പ്രവചിക്കുന്നത്. മലയോര ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചതിനാൽ ഓറഞ്ച് അലർട്ടിനു തുല്യമായ ജാഗ്രതാ മുന്നറിയിപ്പുണ്ട്.
ബംഗാൾ ഉൾക്കടലിൽ വ്യാഴാഴ്ച രൂപപ്പെടുന്ന പുതിയ ന്യൂനമർദം ശക്തിപ്രാപിച്ച് ശ്രീലങ്ക, തെക്കൻ തമിഴ്നാട് തീരത്തേക്കു നീങ്ങുമെന്നാണ് പ്രവചനം.