ആവശ്യകതയാണ് കണ്ടുപിടിത്തങ്ങളുടെ മാതാവ് എന്നാണ് പറയപ്പെടുന്നത്. ബിഹാറിലെ മുസഫർപൂരിൽ നിന്ന് തന്നെ ഇതിന് ഉദാഹരണം കണ്ടെത്താം.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നതിനിടെയാണ് ഖറൗന സ്വദേശി പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ (Plastic Waste) നിന്ന് പെട്രോളും (Petrol) ഡീസലും (Diesel) നിര്‍മിക്കുന്ന പ്ലാന്റിന് തുടക്കമിട്ടത്. കിലോയ്ക്ക് ആറു രൂപ വിലയുള്ള പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്ന് ഉല്പാദിപ്പിക്കുന്ന പെട്രോളും ഡീസലും കര്‍ഷകര്‍ക്ക് ലീറ്ററിന് 70 രൂപയ്ക്ക് ലഭ്യമാക്കും. ആദ്യ യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി റാംസൂരത് റായി നിര്‍വഹിച്ചു.
പ്രതിദിനം 150 ലീറ്റര്‍ പെട്രോളും 130 ലീറ്റര്‍ ഡീസലുമാണ് ഈ യൂണിറ്റില്‍ ഉല്പാദിപ്പിക്കുക. യൂണിറ്റിന് ആവശ്യമായ പ്ലാസ്റ്റിക് മാലിന്യം നഗരസഭ ലഭ്യമാക്കും. പകരം നഗരസഭയ്ക്കും ലീറ്ററിന് 70 രൂപ നിരക്കില്‍ പെട്രോള്‍ നല്‍കും. മുസഫര്‍പുര്‍ ഖറൗന ഗ്രാമത്തിലെ അശുതോഷ് മംഗലത്തിന്റെ നേതൃത്വത്തിലുള്ള യുവസംരംഭകരാണ് യൂണിറ്റ് ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ തൊഴിലവസര സൃഷ്ടിക്കല്‍ പരിപാടി (PMEGP)യില്‍ നിന്ന് പദ്ധതിക്കായി 25 ലക്ഷം രൂപ വായ്പ ലഭിച്ചു. വായ്പയ്ക്ക് പലിശ സബ്സിഡിയുണ്ട്. ഒരു ലിറ്റര്‍ പെട്രോളിന്റെ ഉല്പാദന ചെലവ് 45 രൂപയെന്നാണ് കണക്കാക്കുന്നത്.
ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം വികസിപ്പിച്ചെടുത്തതാണ് സാങ്കേതിക വിദ്യ. ആദ്യ ദിനത്തില്‍ 40 ലിറ്റര്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്ന് 37 ലിറ്റര്‍ ഡീസല്‍ ഉല്പാദിപ്പിച്ചു.
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വവിദ്യാര്‍ത്ഥിയും ഖറൗന സ്വദേശിയുമാണ് ആശുതോഷ് മംഗലം, അഞ്ച് വര്‍ഷമായി ഈ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നു. “ഗ്രാവിറ്റി അഗ്രോ ആന്‍ഡ് എനര്‍ജി” എന്ന പേരില്‍ മാലിന്യം പെട്രോളാക്കി മാറ്റുന്നതിനെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു സ്ഥാപനം അദ്ദേഹം ആരംഭിച്ചിരുന്നു. അതിനുശേഷം, തന്റെ തറവാട്ടുഭൂമിയില്‍ വേസ്റ്റ് ടു പെട്രോള്‍ ഫാക്ടറി തുറക്കാന്‍ അദ്ദേഹം സര്‍ക്കാരില്‍ നിന്ന് 28 ലക്ഷം രൂപ വായ്പയെടുത്തു. ഭൂമിയുടെ വില കണക്കാക്കിയില്ലെങ്കില്‍, ഈ ഫാക്ടറി സ്ഥാപിക്കാനുള്ള ചെലവ് 30 ലക്ഷം രൂപയാണ്.
അശുതോഷ് മംഗലം, ശിവാനി, സുമിത് കുമാര്‍, അമന് കുമാര്‍, എം.ഡി. ഹസ്സന് തുടങ്ങിയ പ്രാദേശിക യുവാക്കളുടെ സംഘമാണ് ഫാക്ടറി പ്രവര്‍ത്തിപ്പിക്കുക. പ്രതിദിനം 175 ലിറ്റര്‍ പെട്രോളും ഡീസലും ഫാക്ടറി ഉല്‍പ്പാദിപ്പിക്കും. ആദ്യം പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ ഈഥേനാക്കി മാറ്റുന്നു. തുടര്‍ന്ന് ഈഥൈനെ ഐസോ-ഒക്ടേന്‍ ആക്കും. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഫാക്ടറി ഒരു ലിറ്റര്‍ പെട്രോള്‍ 45 രൂപയ്ക്ക് നിര്‍മിക്കാനാകും. മുസാഫര്‍പൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് ഫാക്ടറിയിലേക്ക് ആവശ്യമായ മാലിന്യം വിതരണം ചെയ്യും.