വടക്കാഞ്ചേരി: മുള്ളൂർക്കരയിൽ മോഷ്ടിച്ച ബൈക്ക് പാർട്സുകളാക്കി വിൽപ്പനയ്ക്ക് ശ്രമിച്ച നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബൈക്ക് മോഷ്ടിച്ച കേസിൽ റിമാൻഡിലുള്ള വർക്ഷോപ്പ് ഉടമ വാടവരമ്പത്ത് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച വാഹനങ്ങൾ വാങ്ങുന്നവരെക്കുറിച്ച് സൂചന ലഭിച്ചത്.
രേഖകളില്ലാത്ത വാഹനങ്ങൾ വാങ്ങി പൊളിച്ചു വിൽക്കുന്ന വാടാനാംകുറിശ്ശി സ്വദേശികളായ ചുള്ളിയിൽ ഉമ്മർ (45), പെരിങ്ങോട്ടുതൊടി മുഹമ്മദ് ഷാഫി (25), വരമംഗലത്ത് അബു താഹിർ (22), വരമംഗലത്ത് ഷിഹാബുദ്ദീൻ (23) എന്നിവരെയാണ് വടക്കാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. മാധവൻകുട്ടി അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.