തൃശൂർ: സമ്പൂർണ്ണ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ജില്ലയാക്കി തൃശൂരിനെ മാറ്റുന്നതിനായി വിഭാവനം ചെയ്ത ഊർജ്ജയാൻ പദ്ധതി പൂർത്തിയാകുന്നു.
ഒക്ടോബർ 16ന് തൃശൂർ നിയോജകമണ്ഡലത്തിൽ പദ്ധതി പ്രാവർത്തികമാകുന്നതോടെ പദ്ധതിയുടെ ആദ്യഘട്ടം പൂർണ്ണമാകും.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 750 വിദ്യാലയങ്ങൾ, 86
ഗ്രാമപഞ്ചായത്തുകൾ, 16 ബ്ലോക്ക് പഞ്ചായത്തുകൾ, 7 നഗരസഭ ഓഫീസുകൾ എന്നിവിടങ്ങളിൽ ഓഡിറ്റ് പൂർത്തിയാകുന്നതോടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഊർജ്ജ ഓഡിറ്റ് പൂർത്തിയാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാകും തൃശൂർ.
ആദ്യഘട്ട ഉൽഘാടനം ഈ മാസം 16നു കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ: രാജശ്രീ ഗോപൻ നിർവഹിക്കും. ജില്ലാ കോർഡിനേറ്റർ ഡോ:ടി.വി വിമൽകുമാർ,ക്രൈംബ്രാഞ്ച് അസി.കമ്മീഷണർ ഓഫ് പൊലീസ് ടി.ആർ രാജേഷ്, എനർജി മാനേജ്മെന്റ് സെന്റർ കേരള ഡയറക്ടർ ഡോ.ആർ ഹരികുമാർ തുടങ്ങിയവർ പങ്കെടുക്കും.