കണ്ണൂർ : പനി ബാധിച്ച് ചികിത്സ വൈകിയതിനെ തുടർന്ന് പതിനൊന്നുകാരി മരിച്ചു. പനി മൂർച്ഛിച്ച പെൺകുട്ടിയെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്നാണ് മരണം.
നാലുവയലിലെ ഹിദായത്ത് വീട്ടിലെ ഫാത്തിമ 11ണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് ഫാത്തിമയെ ബന്ധുക്കൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസം പനി മൂർച്ഛിച്ച പെൺകുട്ടിക്ക് കുടുംബാംഗങ്ങൾ വേണ്ടത്ര വൈദ്യ ചികിത്സ നൽകിയില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
എന്നാൽ, ചികിത്സ സമയം കഴിഞ്ഞതിനാൽ പെൺകുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഫാത്തിമയുടെ വീട്ടുകാർക്ക് വൈദ്യ ചികിത്സയിൽ താൽപര്യമില്ലായിരുന്നു. അതെ തുടർന്ന് പനി ബാധിച്ച പെൺകുട്ടിക്ക് മതപരമായ ചികിത്സയായിരുന്നു നൽകിയിരുന്നതെന്നും നാട്ടുകാർ പറഞ്ഞു.
ഇതിന് മുൻപ് ഈ കുട്ടിയുടെ കുടുംബത്തിൽ സമാനസംഭവം നടന്നിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. കുട്ടിയുടെ അസുഖം മൂർധന്യാവസ്ഥയിലെത്തിയിട്ടും വൈദ്യ ചികിത്സ നൽകാൻ ബന്ധുക്കൾ വിസമ്മതിക്കുകയായിരുന്നു. അവസാനം കുഞ്ഞിനെ രക്ഷിക്കാൻ സാധിക്കില്ല എന്ന അവസ്ഥയെത്തിയതോടെയാണ് ഇന്ന് പുലർച്ചെ ആശുപത്രിയിലെത്തിക്കാൻ കുടുംബാംഗങ്ങൾ തീരുമാനിച്ചത്.