ദുബായ് : ഇന്ത്യൻ നായകൻ വിരാട് കോലി ഈ സീസണോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണ്. കൂടാതെ ടി-20 ലോകകപ്പോടെ രാജ്യാന്തര ടി-20 മത്സരങ്ങളിലെ നായക സ്ഥാനവും അവസാനിപ്പിക്കുന്നു. എന്നാൽ, കോലി കളമൊഴിയുമ്പോൾ ആർസിബിയെ ആര് നയിക്കും എന്നത് മാനേജ്മെൻ്റിനെ കുഴയ്ക്കും.
യുസ്വേന്ദ്ര ചഹാൽ, ഗ്ലെൻ മാക്സ്വൽ,എബി ഡിവില്ല്യേഴ്സ്, ദേവ്ദത്ത് പടിക്കൽ എന്നിങ്ങനെ ചില പേരുകളാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. എന്നാൽ, ഡിവില്ല്യേഴ്സിന്റെ പ്രായം ആർസിബിയെ നയിക്കുന്നതിൽ നിന്നും അകറ്റി നിർത്താൻ സാധ്യതയേറിയാണ്. നിലവിൽ എബിഡിക്ക് 37 വയസ്സാണ്. യുസ്വേന്ദ്ര ചഹാൽ ആവട്ടെ ഇതുവരെ ആഭ്യന്തര ടീമിനെപ്പോലും നയിച്ചിട്ടില്ല. ഐപിഎൽ, രാജ്യാന്തര മത്സരപരിചയമുണ്ടെങ്കിലും ഇതുവരെ ക്യാപ്റ്റനായിട്ടില്ലാത്ത ചഹാലിനെ സൂപ്പർ സ്റ്റാറുകൾ നിറഞ്ഞ ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാക്കുക എന്നത് സാധ്യതയില്ലാത്ത ഒന്നാണ്.
മുമ്പ് ക്യാപ്റ്റൻ സ്ഥാനം കൈകാര്യം ചെയ്ത മാക്സ്വല്ലിനെ നായകൻ ആക്കുക എന്നത് നല്ലൊരു ചോയ്സാണ്. മാത്രമല്ല മാക്സ്വല്ലിനെ പോലെയുള്ള ഒരു കളിക്കാരന് മത്സരപരിചയം വേണ്ടുവോളമുണ്ട്. പക്ഷെ , അടുത്ത സീസണിൽ താരം ടീമിൽ ഉൾപ്പെടുമോ എന്നത് ആശങ്ക ഉയർത്തുന്നു . യുവ മലയാളി താരമായ ദേവ്ദത്ത് പടിക്കലിനാകട്ടെ മത്സരപരിചയം വളരെ വിരളമാണ്. കൂടാതെ കോലിയും എബിഡിയും ഉൾപ്പടുന്ന ഒരു ടീമിനെ നയിക്കുക എന്നതും അസാധ്യമായ കാര്യമാണ്.
ലീഡർഷിപ്പ് ഉള്ള ഒരു താരത്തെ
അടുത്ത സീസണിലിലെ മെഗാ ലേലത്തിൽ ടീമിലെത്തിച്ച് നായക സ്ഥാനം കൊടുക്കാനാണ് ഏറെ സാധ്യത. 10 ടീം ആയി വികസിപ്പിക്കുന്നതുകൊണ്ട് തന്നെ അടുത്ത സീസണിൽ ഒരു ക്ലബിന് രണ്ട് പേരെ മാത്രമേ നിലനിർത്താനാവൂ എന്നാണ് വിവരം. രണ്ട് പേർക്കായി ആർടിഎമും ഉപയോഗിക്കാം. അതിനാൽ, ഒട്ടേറെ മികച്ച താരങ്ങൾ ലേലത്തിലെത്തും. ഇവരിൽ നിന്ന് ഒരു ക്യാപ്റ്റൻ താരത്തെ കണ്ടെത്തുക എന്നതാവും അടുത്ത മെഗാ ലേലത്തിൽ ആർസിബി മാനേജ്മെൻ്റിൻ്റെ സുപ്രധാന ലക്ഷ്യം.
ഇന്ത്യൻ നായകൻ വിരാട് കോലി
2013 മുതലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റുടുത്തത് . ഇതുവരെ ബാഗ്ലൂരിനായി ഒരു കിരീടം പോലും കോലിക്ക് നേടി കൊടുക്കാൻ കഴിയിഞ്ഞിട്ടില്ല.