കോഴിക്കോട്: കൊല്ലം സ്വദേശിയായ യുവതിയെ(32) പ്രണയം നടിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു. കോഴിക്കോട് ചേവരമ്പലത്തുള്ള സ്വകാര്യ ഹോട്ടലിൽ വച്ചാണ് പീഡനം. സംഭവത്തിൽ അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവർ അറസ്റ്റിലായി. രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ തുടരുന്നു.
വളരെ ക്രൂരമായ പീഡനമാണെന്ന് നടന്നതെന്ന് എസിപി കെ സുദർശൻ മാധ്യമങ്ങളോട് പറഞ്ഞു. പിടിയിലായ രണ്ട് പേരെയും സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ലഭിക്കുന്ന വിവരം അനുസരിച്ച് യുവതിയെ മയക്കുമരുന്ന് നൽകിയ ശേഷം ക്രൂരമായി പീഡിപ്പിച്ചുവെന്നാണ്. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ടിക്ടോക്ക് വഴിയാണ് അജ്നാസ് യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. കാറിലാണ് ഫ്ലാറ്റിലെത്തിച്ചത്. പിന്നീട് നാല് പേര് ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എസിപി കെ സുദർശൻ വ്യക്തമാക്കി.
ഇരയായ യുവതി ആശുപത്രിയിലായപ്പോൾ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. പോലീസ് യുവതിയുടെ മൊഴിയെടുത്തിട്ടുണ്ട്